ദോഹ: ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ട മിസൈൽ ആക്രമണം ഖത്തർ ശക്തമായി അപലപിച്ചു.
ഈ ആക്രമണം ഖത്തറിന്റെ സ്വതന്ത്ര്യത്തിനും അന്താരാഷ്ട്ര നിയമങ്ങൾക്കുമെതിരെയുള്ള കടന്നുകയറ്റമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ആക്രമണത്തിന് തടയാതെ പ്രതികരിക്കാൻ ഖത്തർ തീരുമാനിച്ചിട്ടില്ലെന്നും, ആക്രമണത്തിന്റെ സ്വഭാവത്തെയും പരിമിതിയെയും അനുസരിച്ചായിരിക്കും പ്രതികരണമെന്നും രാജ്യത്തിന് അതിനുള്ള അവകാശം നിലനിൽക്കുന്നതായും മന്ത്രാലയം അറിയിച്ചു.
ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചതു പ്രകാരം, അൽ ഉദൈദ് വ്യോമതാവളത്തിലേക്കുള്ള മിസൈൽ ആക്രമണം രാജ്യത്തെ വ്യോമ പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് പരാജയപ്പെടുത്തി.
"ദൈവകൃപയും സൈനികരുടെ ജാഗ്രതയും മുൻകരുതലുകളും മൂലം ആക്രമണത്തിൽ ആളപായമോ പരിക്കോ ഉണ്ടാകാതെ അവസാനിച്ചതായും" മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇറാൻ നടത്തിയതായുള്ള ആക്രമണത്തിൽ ജാവഹാനിയോ പരിക്കോ ഉണ്ടായിട്ടില്ലെന്ന് ഖത്തർ സ്ഥിരീകരിച്ചു.