/sathyam/media/media_files/2025/11/14/547e1921-aeff-49d6-8447-d9b050a48ab2-2025-11-14-22-33-48.jpg)
ദുബായ് : സഖാവ് ഇ.പി ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരണത്തിന് മുമ്പ് തന്നെ വിവാദവും മലയാളികൾക്കിടയിൽ സജീവ ചർച്ചാവിഷയവുമായിരുന്നു. മാതൃഭൂമി പ്രസിദ്ധീകരിച്ച "ഇതാണെന്റെ ജീവിതം" ഇയ്യിടെ കണ്ണൂരിൽ വച്ച് കഥാകൃത്ത് ടി. പദ്മനാഭന് നൽകി മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശന കർമ്മം നിർവഹിച്ചത്.
ഗൾഫിലെ പ്രകാശനം നടത്തിയത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ വച്ചുമാണ്. കഴിഞ ദിവസം ദുബായിൽ വച്ച് നടന്ന ചടങ്ങിൽ ദുബായിലെ സാമൂഹ്യ പ്രവർത്തകരും അക്കാഫ് ഉൾപ്പടെയുള്ള വ്യത്യസ്ഥ സംഘടനാ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായ രീതിയിൽ പ്രസ്തുത ആത്മകഥ വിശദമായി ചർച്ചചെയ്യപ്പെടുകയുണ്ടായി.
യുഎഇയിലെ പ്രമുഖ നിയമകാര്യ സേവന സ്ഥാപനമായ യു എൽ അസോസിയേറ്റിൽ, മാതൃഭൂമി പത്രാധിപർ, പി പി ശശീന്ദ്രൻ, വേൾഡ് മലയാളി കൗൺസിലിന്റെ മുതിർന്ന ഭാരവാഹി ചാൾസ് പോൾ, അക്കാഫ് വൈസ് ചെയർമാൻ അഡ്വ: ബക്കർ അലി, അക്കാഫ് വൈസ് പ്രസിഡന്റ് ശ്യാം വിശ്വനാഥ്, സാമൂഹ്യ പ്രവർത്തകരായ, ടി.പി.സുധീഷ്,ബദറുദീൻ പണക്കാട്, ജിജിന്ദ് രാജ്, നോർത്ത് മലബാർ ചേംബർ ഭാരവാഹി ഡോ: പത്മനാഭൻ നായർ, വ്യവസായ പ്രമുഖൻ ജെന്നി ജോസഫ്, മിഥുൻ നായർ , അഡ്വ: ഷഹസാദ് അഹമ്മദ് ,ഷാജഹാൻ പുവച്ചൽ തുടങ്ങിയവരോടൊപ്പം, യുഎൽ അസോസിയേറ്റ്സിലെ അഭിഭാഷകരും ചർച്ചയിൽ സജീവമായി പങ്കെടുത്തു.
കക്ഷി രാഷ്ട്രീയത്തിന് ഉപരിയായി, തീഷ്ണമായ ജീവിതാനുഭവങ്ങൾ ഏറെയുള്ളവരുടെ ആത്മകഥകൾ ചരിത്ര രേഖകളായി നിലനിൽക്കുമെന്നും, അവ വരും തലമുറകൾക്ക് മുതൽക്കൂട്ടാവുന്ന മാർഗരേഖകളാകുമെന്നും മാത്രമല്ല, ജനസേവനതിലൂന്നിയ രാഷ്ട്രീയ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും ഏറെ ഉപകരിക്കപ്പെടുമെന്ന് പ്രവാസി കോൺഗ്രസ് ഗ്ലോബൽ നേതാവും യു എൽ അസോസിയേറ്റ് മാനേജിങ് ഡയറക്ടറുമായ അഡ്വ: ഹാഷിക്ക് തൈക്കണ്ടി അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us