/sathyam/media/media_files/pujT7F4Yh4K3TY4KUwEf.jpeg)
ജിദ്ദ: സൗദിയിലെ പ്രവാസികൾ സ്വദേശത്തേക്കും മറ്റുമായി പണം അയക്കുന്നത് കഴിഞ്ഞ ജൂണിൽ ശ്രദ്ധേയമായ വിധം കുറഞ്ഞു. 2022 ജൂണിൽ അയച്ചതിനേക്കാൾ വലിയ കുറവാണ് 2023 ജൂണിൽ അയച്ച സംഖ്യയിൽ ഉണ്ടായത്. 18 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. 10.8 ബില്യൺ റിയാലാണ് സൗദിയിലെ പ്രവാസികൾ കഴിഞ്ഞ ജൂണിൽ വിദേശങ്ങളിലേക്ക് അയച്ചത്.
സൗദി സെൻട്രൽ ബാങ്കായ “സാമ” യുടെ കണക്കുകൾ പ്രകാരം, 2023 മെയ് മാസത്തെ അപേക്ഷിച്ചും പ്രവാസികളുടെ പണമയയ്ക്കൽ ജൂൺ മാസത്തിൽ കുറഞ്ഞു. 4% കുറവാണ് 2023 മെയ് മാസത്തെ അപേക്ഷിച് ജൂണിൽ ഉണ്ടായത്. അതായത് ഏകദേശം 435 മില്യൺ റിയാലിന്റെ കുറവ്.
"Argaam" വെബ്‌സൈറ്റ് അനുസരിച്ച്, 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് കഴിഞ്ഞ ജൂണിൽ സ്വദേശികൾ വിദേശത്തേക്ക് നടത്തിയ പണമയയ്ക്കലും കുറഞ്ഞു - അതായത്, 24% എന്ന തോതിൽ. മൊത്തം സംഖ്യ 5.16 ബില്യൺ റിയാൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us