ഇന്നലെ രാവിലത്തെ കണക്കനുസരിച്ച് അയർലണ്ടിലെ വിവിധ ആശുപത്രികളിലായി 393 പേർ ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും, കസേരകളിലും മറ്റും ചികിത്സ തേടുന്നതായി ഐറിഷ് നഴ്സസ് ആൻഡ് മിദ്‌വിവ്സ് ഓർഗാനൈസേഷൻ (ഐ എൻ എം ഒ). ഇതിൽ 266 പേർ എമർജൻസി ഡിപ്പാർട്മെന്റുകളിലും, 127 വിവിധ വാർഡുകളിലും ആണ്.
98 രോഗികൾ ബെഡില്ലാതെ ചികിത്സ തേടുന്ന യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലൈമേരിക്ക് (യു എച്ച് എൽ) ആണ് ഇക്കാര്യത്തിൽ ഒന്നാമത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഖൽവേ (41), കോർക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (സി യു എച്ച് – 37), ലെറ്റർകെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (31) St വിൻസെന്റ് ’സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (25) എന്നിവയാണ് പിന്നാലെ.
ഏറ്റവും കൂടുതൽ രോഗികൾ എമർജൻസി ഡിപ്പാർട്മെന്റുകളിൽ ബെഡ്ഡ് ലഭിക്കാതെ ചികിത്സ തേടുന്നത് യു എച്ച് എൽ, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഖൽവേ എന്നിവിടങ്ങളാണ്- 36 വീതം രോഗികൾ. സി യു എച്ച് (32), സെന്റ് വിൻസെന്റ് ’സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (22), തള്ളാറ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (18) എന്നിവിടങ്ങളിലെ എമർജൻസി ഡിപ്പാർട്മെന്റുകൾ പിന്നാലെ.