അയര്‍ലണ്ടിലെ ആശുപത്രികളില്‍ രോഗികള്‍ ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും, കസേരകളിലും മറ്റും ചികിത്സ തേടുന്നത് മാറ്റമില്ലാതെ തുടരുന്നു. ഐറിഷ് നഴ്സസ് ആൻഡ് മിദ്‌വിവ്സ് ഓർഗാണൈസേഷൻ (INMO)-ന്റെ കണക്കനുസരിച്ച് ഇന്ന് രാവിലെ 461 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ഇത്തരത്തില്‍ ചികിത്സ തേടുന്നത്. ഇതില്‍ 291 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ്.
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലൈമേരിക്ക് (യു എച്ച് എൽ)-ല്‍ ട്രോളികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം 100 ആയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍ പതിവ് പോലെ യു എച്ച് എൽ തന്നെയാണ്. രാജ്യത്തെ മറ്റുള്ള ഏത് ആശുപത്രിയിലെക്കാളും ഇരട്ടിയാണിത്.
44 രോഗികള്‍ ബെഡ്ഡിനായി കാത്തിരിക്കുന്ന കോർക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ആണ് രണ്ടാം സ്ഥാനത്ത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഖൽവേ (41 രോഗികള്‍), സെന്റ് വിൻസെന്റ് ’സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (40 രോഗികള്‍), ലെറ്റർകെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (32 രോഗികള്‍) എന്നിവയാണ് പിന്നാലെ.