അയര്‍ലണ്ടിലെ ലോക്കല്‍ ഇലക്ഷനില്‍ നാല് മലയാളികള്‍ക്ക് വിജയം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bbghy67

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ലോക്കല്‍ ഇലക്ഷന്റെ വോട്ടെണ്ണല്‍ തുടരവേ ആകെയുള്ള 949 സീറ്റുകളില്‍ 480 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചു. വോട്ടെണ്ണലിന്റെ ആദ്യദിനത്തില്‍ തന്നെ 100ലേറെ കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Advertisment

പതിനഞ്ചോളം ഇന്ത്യന്‍ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടായിരുന്നെങ്കിലും നാല് പേര്‍ മാത്രമാണ് വിജയിച്ചത്. താലയില്‍ നിന്നുള്ള നിലവിലുള്ള കൗണ്‍സിലര്‍ കൂടിയായ ബേബി പെരേപ്പാടന്‍ (ഫിനഗേല്‍) വീണ്ടും സൗത്ത് ഡബ്ലിന്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അദ്ദേഹത്തിന്റെ മകനും ഫിനഗേല്‍ സ്ഥാനാര്‍ത്ഥിയുമായ അങ്കമാലി പുളിയനം സ്വദേശി ബ്രിട്ടോ പെരേപ്പാടനും താലാ സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഡണ്‍ലേരി കൗണ്‍സിലിലേയ്ക്ക് തോമസ് ജോസഫാണ് പ്രാദേശിക ഗവണ്മെന്റ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ മലയാളി. ഇടുക്കി ഉപ്പുതോട് വേഴമ്പശ്ശേരി കുടുംബാംഗമാണ് തോമസ് ജോസഫ്.

ഡബ്ലിന്‍ സിറ്റി കൗണ്‍സിലില്‍ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോതമംഗലം സ്വദേശി ഫെല്‍ജിന്‍ ജോസ് വോട്ടുകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തെത്തി മികച്ച വിജയം നേടി.കാബ്രാ ഗ്ലാന്‍സെവിന്‍ മണ്ഡലത്തെയാണ് ഫെല്‍ജിന്‍ പ്രതിനിധീകരിക്കുന്നത്.

ആര്‍ട്ടയിനില്‍ നിന്നും മത്സരിച്ച ലിങ്ക്വിന്‍സ്റ്റര്‍ മാത്യു ,ലൂക്കനില്‍ നിന്നും ജനവിധി തേടിയ റോയി കുഞ്ചിലക്കാട്ട് ,ജിതിന്‍ റാം, ബ്ളാക്ക്റോക്കില്‍ നിന്നും ജനവിധി നേടിയ റെജി സി ജേക്കബ്, കോര്‍ക്കില്‍ ലേബര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ലേഖ മേനോന്‍ മാര്‍ഗശേരി,സാന്‍ഡിഫോര്‍ഡില്‍ മത്സരിച്ച രൂപേഷ് പണിക്കര്‍ എന്നിവരെല്ലാം പരാജിതരുടെ പട്ടികയിലാണ്.

ശനിയാഴ്ച രാത്രിയോടെ താല്‍ക്കാലികമായി നിര്‍ത്തിവച്ച വോട്ടെണ്ണല്‍ ഞായറാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. ഭരണകക്ഷിയിലെ ഫിന ഗേല്‍, ഫിന ഫാള്‍ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റമാണ് നടത്തിയത്. എന്നാല്‍ ഗ്രീന്‍ പാര്‍ട്ടിയ്ക്ക് അവരുടെ വോട്ടുനിലയിലും,സീറ്റിന്റെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. ഫിനഗേല്‍ തകര്‍ന്നെന്ന ആക്ഷേപം പൊളിഞ്ഞെന്ന് പബ്ലിക് എക്സപെന്റിച്ചര്‍ മന്ത്രി പാസ്‌കല്‍ ഡോണോ പറഞ്ഞു. 

2019ലെ തിരഞ്ഞെടുപ്പിലെ മോശം പ്രകടനം മെച്ചപ്പെടുത്താന്‍ സിന്‍ ഫെയ്ന്‍ നടത്തിയ ശ്രമം വിജയിച്ചില്ലെന്നാണ് . ഡബ്ലിനിലെ നഗരമേഖലകളിലുള്‍പ്പെടെ അവരുടെ സ്ഥാനാര്‍ത്ഥികള്‍ പലരും പിന്നിലായി.

ലിമെറിക് മേയര്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോണ്‍ മോറനാണ് സാധ്യതയെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

 

 

Advertisment