/sathyam/media/media_files/2025/10/20/vvc-2025-10-20-04-33-47.jpg)
രാജ്യത്തെ രാഷ്ട്രീയനേതാക്കളുടെ ജനപിന്തുണ പരിശോധിക്കുന്ന അഭിപ്രായ സര്‍വേയില്‍, പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനുള്ള ജനപ്രീതി കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഐറിഷ് ടൈംസ്/ഇപ്സസ് ബി&എ നടത്തിയ പുതിയ സര്‍വേയില്‍ Fianna ഫൈൽ നേതാവായ മാര്‍ട്ടിന്റെ ജനപ്രീതി 11 പോയിന്റ് കുറഞ്ഞ് 33% ആയി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മാര്‍ട്ടിന്റെ പിന്തുണ ഇത്രയും കുറയുന്നത് ഇതാദ്യമാണ്.
മറുവശത്ത് പ്രതിപക്ഷ പാര്‍ട്ടിയായ സിന്ന് ഫെയിനിന്റെ നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡിന്റെ ജനപിന്തുണ 3 പോയിന്റ് വര്‍ദ്ധിച്ച് 39% ആയി. രാജ്യത്ത് നിലവില്‍ ഏറ്റവും ജനപിന്തുണയുള്ള രാഷ്ട്രീയ നേതാവും മക്‌ഡൊണാള്‍ഡ് ആണ്. ഉപപ്രധാനമന്ത്രിയും, ഫൈൻ ഗെൽ പാര്‍ട്ടി നേതാവുമായ സൈമണ്‍ ഹാരിസിന്റെ പിന്തുണയാകട്ടെ 3 പോയിന്റ് കുറഞ്ഞ് 35% ആയി.
രാഷ്ട്രീയ പാര്‍ട്ടികളുടെ ജനപ്രീതിയിലും ഏതാണ്ട് സമാനമായ ട്രെന്‍ഡാണ് കാണുന്നത്. ഭരണകക്ഷികളിലൊന്നായ ഫൈന്ന ഫൈലിന്റെ ജനപിന്തുണ 5 പോയിന്റ് കുറഞ്ഞ് 17 ശതമാനം ആയപ്പോള്‍ സിന്ന് ഫെയിനിനുള്ള പിന്തുണ 5 പോയിന്റ് വര്‍ദ്ധിച്ച് 27% ആയി. ഭരണകക്ഷിയിലെ മറ്റൊരു പാര്‍ട്ടിയായ ഫൈൻ ഗെലിന്റെ പിന്തുണ 1 പോയിന്റ് വര്‍ദ്ധിച്ച് 18% ആയിട്ടുണ്ട്.
ഭരണകക്ഷികളായ ഫൈന്ന ഫിൽ, ഫൈൻ ഗെൽ എന്നീ പാര്‍ട്ടികള്‍ക്കുള്ള സംയുക്ത ജനപിന്തുണ 35 ശതമാനത്തിലേയ്ക്ക് താഴുകയും ചെയ്തിട്ടുണ്ട്. ഈ പാര്‍ട്ടികളുടെ കൂട്ടുകക്ഷി ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജനപിന്തുണയാണിത്. ഇരു പാര്‍ട്ടികളും നയിക്കുന്ന സര്‍ക്കാരിനുള്ള ജനപിന്തുണയും 5 പോയിന്റ് കുറഞ്ഞ് 31% ആയിട്ടുണ്ട്.