അയര്‍ലണ്ടിലെ വിവിധ ആശുപത്രികളില്‍ ഇന്നലെ രാവിലെ (ചൊവ്വ) ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും, കസേരകളിലും മറ്റുമായി ചികിത്സ തേടുന്നവരുടെ എണ്ണം 492 എന്ന് ഐറിഷ് നഴ്സസ് ആൻഡ് മിദ്‌വിവ്സ് ഓർഗാണൈസേഷൻ (INMO). ഇതില്‍ 335 പേരും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ്.
97 പേര്‍ ട്രോളികളില്‍ ചികിത്സ തേടുന്ന യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലൈമേരിക്ക് (UHL)-ല്‍ ആണ് സ്ഥിതി രൂക്ഷം. കോർക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (43), സെന്റ് വിൻസെന്റ് ’സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (36), സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (35), യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവേ (33), തള്ളാറ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (31) എന്നിവയാണ് പിന്നാലെ. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ബെഡ്ഡ് ലഭിക്കാതെ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കോർക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ്- 42.