ദുരൂഹത നീങ്ങുന്നില്ല, സെലെന്‍സ്‌കിയുടെ ഐറിഷ് സന്ദര്‍ശനത്തിന് മുമ്പ് നിരോധിത മേഖലയില്‍ പറന്നെത്തിയ ‘സൈനിക’ ഡ്രോണുകള്‍

New Update
M

ഡബ്ലിന്‍: ഉക്രൈയ്ന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കിയുടെ വരവിന് തൊട്ടുമുമ്പ് നിരോധിത മേഖല ലംഘിച്ച് നാല് അജ്ഞാത ‘സൈനിക’ ഡ്രോണുകള്‍ പറന്ന സംഭവത്തില്‍ ദുരൂഹത.

Advertisment

തിങ്കളാഴ്ച രാത്രി രാത്രി 11 മണിയോടെയാണ് സെലെന്‍സ്‌കിയുടെ വിമാനം ലാന്‍ഡ് ചെയ്തത്. ഇതിന് തൊട്ടുമുമ്പ് സെലെന്‍സ്‌കിയുടെ വിമാനം കടന്നുപോകുമെന്ന് കരുതിയിരുന്ന സ്ഥലത്താണ് ഡ്രോണുകള്‍ എത്തിയത്. സമീപ മാസങ്ങളില്‍ ബ്രസ്സല്‍സിലെയും ഡെന്മാര്‍ക്കിലെയും വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ച യൂറോപ്പില്‍ നടന്ന ഡ്രോണ്‍ ആക്രമണങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ സംഭവം. അതേസമയം അയര്‍ലണ്ടിന്റെ പ്രതിരോധ ശേഷിയുടെ പോരായ്മയിലേയ്ക്കും ഈ സംഭവം വിരല്‍ ചൂണ്ടുന്നു.

ഡബ്ലിന്‍ വിമാനത്താവളത്തിന് സമീപം കടലിലാണ് സൈനിക ശൈലിയിലുള്ള അജ്ഞാത ഡ്രോണുകള്‍ നിരോധിത മേഖല ലംഘിച്ച് സെലെന്‍സ്‌കിയുടെ വിമാനത്തിന്റെ പാതയിലേക്ക് പറന്നെത്തിയത്.ഡബ്ലിനില്‍ നിന്നാണോ മറ്റേതെങ്കിലും കപ്പലില്‍ നിന്നാണോ ഡ്രോണുകള്‍ പറന്നുയര്‍ന്നതെന്ന് ഗാര്‍ഡ അന്വേഷിച്ചുവരികയാണ്.പ്രസിഡന്റിന്റെ സന്ദര്‍ശന കാലയളവില്‍ ഐറിഷ് ഏവിയേഷന്‍ അതോറിറ്റി (ഐഎഎ) ഡബ്ലിനിലും പരിസര പ്രദേശത്തും നോണ്‍ ഫ്ളൈ സോണ്‍ പ്രഖ്യാപിച്ചിരുന്നു.

അതേ സമയം,അടുത്ത വര്‍ഷം യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്‍സിയിലേക്ക് നീങ്ങുകയാണ് അയര്‍ലണ്ട്. ഈ സാഹചര്യത്തില്‍ അയര്‍ലണ്ടിന്റെ സുരക്ഷാ പോരായ്മകളെക്കുറിച്ചുള്ള ആശങ്കകള്‍ ചര്‍ച്ചയാവുകയാണ്. എന്നാല്‍ സെലന്‍സ്‌കിയുടെ സന്ദര്‍ശനം വിജയകരമായി പര്യവസാനിച്ചുവെന്നാണ് പ്രതിരോധ സേന പറയുന്നു.എന്നിരുന്നാലും വിവാദ സംഭവത്തെക്കുറിച്ച് സേന കൂടുതല്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

ഡ്രോണ്‍ പറന്നത് ഐറിഷ് നാവികസേനാ രഹസ്യ കപ്പലിന് മുകളിലൂടെ

സെലെന്‍സ്‌കിയുടെ സന്ദര്‍ശനത്തിനായി ഐറിഷ് കടലില്‍ രഹസ്യമായി വിന്യസിച്ചിരുന്ന ഐറിഷ് നാവികസേനാ കപ്പലിന് മുകളിലൂടെയാണ് ഡ്രോണുകള്‍ ഭ്രമണപഥത്തിലെത്തിയത്.ഐറിഷ് നിയന്ത്രിത ജലാശയങ്ങളുടെ 12 നോട്ടിക്കല്‍ മൈല്‍ പരിധിക്കുള്ളിലാണ് ഡ്രോണുകള്‍ പ്രവര്‍ത്തിച്ചത്.

ഡബ്ലിനിന്റെ വടക്കുകിഴക്ക് ഹൗത്തിന് സമീപത്തു നിന്നാണ് ഡ്രോണുകള്‍ പറന്നുയര്‍ന്നത്.രണ്ട് മണിക്കൂര്‍ വരെ ഇവ പറന്നു നിന്നതായി സ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നു.ഡ്രോണുകള്‍ വിക്ഷേപിച്ചതും നിയന്ത്രിച്ചതും ആരാണെന്നോ ഇപ്പോള്‍ ഡ്രോണുകള്‍ എവിടെയാണെന്നോ ഇതുവരെ അറിവായിട്ടില്ല.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഗാര്‍ഡ കമ്മീഷണര്‍ ജസ്റ്റിന്‍ കെല്ലിയെ ഈ സംഭവത്തെക്കുറിച്ച് അറിയിച്ചത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി എന്നിവരെയും അറിയിച്ചു. ഐറിഷ് അധികൃതര്‍ ഉക്രേനിയന്‍ പ്രസിഡന്റിന്റെ സംഘത്തെ ഈ വിവരം അറിയിച്ചോ എന്ന് വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡബ്ലിനില്‍ ആന്‍ ഗാര്‍ഡ ഷിക്കോണയും ഐറിഷ് പ്രതിരോധ സേനയും ദേശീയ സുരക്ഷയുടെ ഉത്തരവാദിത്തമുള്ള മുതിര്‍ന്ന സിവില്‍ സര്‍വീസുകാരും ഉന്നതതല യോഗം ചേര്‍ന്നു.

സെലന്‍സ്‌കിയുടെ വരവ് തടസ്സപ്പെടുത്താനുള്ള ഹൈബ്രിഡ് ആക്രമണം

ഡബ്ലിനിലേക്കുള്ള സെലന്‍സ്‌കിയുടെ വിമാനത്തിന്റെ വരവ് തടസ്സപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യമെന്ന് സുരക്ഷാ സേന സംശയിക്കുന്നു. സൈനിക ശൈലിയിലുള്ള ഡ്രോണുകളുടെ ലൈറ്റ് ഓണാക്കിയത് ഇതിന് വേണ്ടിയാണെന്നാണ് കരുതുന്നത്.

സംഭവം ഒരു ഹൈബ്രിഡ് ആക്രമണമാണെന്നാണ് അയര്‍ലണ്ടിന്റെ സെക്യൂരിറ്റി സര്‍വ്വീസുകളുടെ നിഗമനം.ഡ്രോണ്‍ കടന്നുകയറ്റം, സൈബര്‍ ആക്രമണങ്ങള്‍, അട്ടിമറി, തെറ്റായ വിവരങ്ങള്‍ എന്നിവ പോലുള്ള സൈനിക, സൈനികേതര തന്ത്രങ്ങള്‍ ഉപയോഗിച്ച് പൂര്‍ണ്ണ തോതിലുള്ള യുദ്ധം പ്രഖ്യാപിക്കാതെ എതിരാളികളെ ദുര്‍ബലപ്പെടുത്തുന്നതാണ് ഹൈബ്രിഡ് യുദ്ധം.

സൈനിക, രഹസ്യാന്വേഷണ സര്‍വ്വീസുകളാണ് ഇവ നടത്തുന്നത്.ഐറിഷ് കടലിലെ ഡ്രോണുകള്‍ വലുതും ചെലവേറിയതും സൈനിക പ്രത്യേകതയുള്ളതുമാണെന്നും സെക്യൂരിറ്റി സര്‍വ്വീസ് കണ്ടെത്തിയിട്ടുണ്ട്.നാല് യു എ വികള്‍ സ്വതന്ത്രമായാണ് നീങ്ങിയത്.അവ നാല് പൈലറ്റുമാരാണ് പ്രവര്‍ത്തിപ്പിച്ചതെന്നും സ്രോതസ്സുകള്‍ പറയുന്നു.

ഐറിഷ് നാവിക കപ്പലിന്റെ മുകളില്‍

ഡ്രോണുകള്‍ ഉക്രേനിയന്‍ നേതാവിന്റെ വിമാനം വിട്ട് പിന്നീട് ഡബ്ലിനില്‍ നിന്ന് രഹസ്യമായി വിന്യസിച്ചിരുന്ന ഐറിഷ് നാവിക കപ്പലായ എല്‍ഇ വില്യം ബട്ട്‌ലര്‍ യീറ്റ്‌സിലേക്ക് ശ്രദ്ധ തിരിച്ചു.ഡ്രോണുകളെ വെടിവച്ചു വീഴ്ത്തേണ്ടതില്ലെന്ന് തീരുമാനിച്ചെങ്കിലും അവയെ പ്രവര്‍ത്തനരഹിതമാക്കാന്‍ കപ്പലിന് സംവിധാനമില്ലായിരുന്നു.ഈ സമയത്ത് ഒരു ഐറിഷ് എയര്‍ കോര്‍പ്സ് വിമാനം പട്രോളിംഗ് നടത്തിയിരുന്നു. എന്നാല്‍ പ്രശ്നത്തില്‍ ഇടപെട്ടില്ല.

ഡിഫന്‍സ് ഫോഴ്സിന്റെ പരിമിതികള്‍

ആളില്ലാത്ത ആകാശ വാഹനങ്ങള്‍ (യു എ വി) എന്നറിയപ്പെടുന്ന ഡ്രോണുകളെ നേരിടാന്‍ ഐറിഷ് സേനയ്ക്ക് പരിമിതമായ ഓപ്ഷനുകളേയുള്ളൂ.ഔട്ട് ഓഫ് റേയ്ഞ്ചിലായിരുന്നതിനാല്‍ ആന്‍ ഗാര്‍ഡ ഷിക്കോണയുടെ ഹാന്‍ഡ്‌ഹെല്‍ഡ് ഉപകരണങ്ങള്‍ ഉപയോഗിച്ചും ഡ്രോണുകള്‍ വീഴ്ത്താന്‍ കഴിഞ്ഞില്ല.മെഷീന്‍ ഗണ്ണുകളല്ലാതെ നാവിക കപ്പലിന് എയര്‍ റഡാര്‍ അടക്കമുള്ള മറ്റ് വ്യോമ പ്രതിരോധ ശേഷിയോ ഉണ്ടായിരുന്നില്ല.

ഡ്രോണുകള്‍ ക്വാഡ്കോപ്റ്ററുകളാണെന്ന് വിശ്വസിക്കുന്നത്.അതിനാലാണ് നാവിക കപ്പലിന് മുകളില്‍ പറക്കാന്‍ കഴിഞ്ഞതെന്നാണ് കരുതുന്നത്. ഈ ഡ്രോണിന് നാല് പ്രൊപ്പല്ലറുകളും റോട്ടറുകളുമുണ്ടാകും. അതിനാല്‍ ഒരേ സ്ഥാനത്ത് തുടരാന്‍ അനുവദിക്കും.

പ്രതികരിക്കാനില്ലെന്ന് സൈന്യം

സെലെന്‍സ്‌കിയുടെ ഡബ്ലിന്‍ സന്ദര്‍ശനം വലിയ തടസ്സങ്ങളൊന്നുമില്ലാതെ നടന്നു പോയി.അതിനാല്‍ ഇതിനെക്കുറിച്ച് കമന്റ് ചെയ്യാന്‍ ഡിഫന്‍സ് ഫോഴ്സ് തയ്യാറായിട്ടില്ല. എന്നിരുന്നാലും, ഡ്രോണ്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡബ്ലിന്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തിന്റെ വിമാനത്തിന് സ്പെഷ്യലിസ്റ്റ് ടേക്ക് ഓഫ് അനുവദിച്ചിരുന്നു.

Advertisment