Advertisment

ഒരാള്‍ മരിച്ചു,അയര്‍ലണ്ടില്‍ കുട്ടികളില്‍ അഞ്ചാംപനി പടരുന്നതിനെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി എച്ച് എസ് ഇ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
9988uuu

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കുട്ടികളില്‍ അഞ്ചാംപനി പടരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി എച്ച് എസ്. ഇ.

Advertisment

യുകെയിലും യൂറോപ്പിലെ ചില ഭാഗങ്ങളിലും അഞ്ചാംപനി വ്യാപകമായ പശ്ചാത്തലത്തിലാണ് ഈ ജാഗ്രതാ നിര്‍ദ്ദേശം.

മീസില്‍സ് സ്ഥിരീകരിച്ച ഒരു മുതിര്‍ന്നയാള്‍ ലെയിന്‍സ്റ്ററില്‍ മരിച്ചതായി ഹെല്‍ത്ത് സര്‍വീസ് എക്സിക്യൂട്ടീവ് അറിയിച്ചു. ഡബ്ലിന്‍, മിഡ്ലാന്‍ഡ്‌സ് ഹെല്‍ത്ത് റീജിയനിലെ ഒരു ആശുപത്രിയിലാണ് മരണം സംഭവിച്ചത്.

അഞ്ചാംപനിയുമായി ബന്ധപ്പെട്ട് ഈ വര്‍ഷം അയര്‍ലണ്ടില്‍ സ്ഥിരീകരിച്ച ആദ്യത്തെ മരണമാണിതെന്ന് എച്ച്എസ്ഇ അറിയിപ്പില്‍ പറയുന്നു.

കുട്ടികള്‍ക്ക് അഞ്ചാംപനിക്കെതിരായ പ്രതിരോധ കുത്തിവെപ്പ് എം എം ആര്‍ വാക്സിന്‍ നല്‍കിയെന്ന് ഉറപ്പാക്കണന്ന് എച്ച് എസ് ഇ വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്..

ഉയര്‍ന്ന പനി, ചുമ, മൂക്കൊലിപ്പ്,ദേഹത്ത് ചുണങ്ങുപോലെയുള്ള പാടുകള്‍ എന്നിവയാണ് അഞ്ചാംപനിയുടെ ലക്ഷണങ്ങള്‍.ഈ ലക്ഷണങ്ങളുള്ളവരും അഞ്ചാംപനി ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും വീട്ടില്‍ തന്നെ തുടരണം. ഡോക്ടറെ സമീപിക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിച്ചു.കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ കാണാമെന്ന് എച്ച് എസ് ഇ അറിയിച്ചു.

ഈ വാക്സിന്‍ അഞ്ചാംപനിക്ക് പുറമേ മുണ്ടിനീര്, റുബെല്ല എന്നിവയില്‍ നിന്ന് സുരക്ഷ നല്‍കും. വാക്സിനേഷനില്ലാത്തവരിലേക്ക് രോഗം വളരെ വേഗം പടരുമെന്നും ഒരുപക്ഷേ സ്ഥിതി ഗുരുതരമായേക്കാമെന്നും എച്ച് എസ് ഇ ഓര്‍മ്മപ്പെടുത്തുന്നു.കുഞ്ഞുങ്ങളും ആരോഗ്യപരമായി ദുര്‍ബലരായവരും ഏറെ ശ്രദ്ധിക്കണമെന്നും എച്ച് എസ് ഇയുടെ നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ഓഫീസ് ഡയറക്ടര്‍ ഡോ ലൂസി ജെസ്സോപ്പ് പറഞ്ഞു.

മെനിഞ്ചൈറ്റിസ്, കേള്‍വിക്കുറവ്, ഗര്‍ഭകാല പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഈ രോഗം കാരണമാകും. കുട്ടിക്കാലത്ത് പ്രതിരോധ കുത്തിവെപ്പുകളെടുക്കാത്തവര്‍ക്ക് വേഗത്തില്‍ രോഗം പിടിപെട്ടേക്കാം.ഒരാളില്‍ നിന്നും പന്ത്രണ്ട് പേരിലേക്ക് വളരെ എളുപ്പത്തില്‍ ഈ രോഗം പടരുമെന്നും അവര്‍ പറഞ്ഞു.ആയിരത്തില്‍ ഒരാള്‍ക്ക് മസ്തിഷ്‌ക വീക്കമുണ്ടാകാനും ആയിരത്തില്‍ മൂന്ന് പേര്‍ മരിക്കാനുമിടയുണ്ട്.

measles
Advertisment