അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അയര്‍ലണ്ട് വിദേശ രാജ്യങ്ങളുമായി കരാറുണ്ടാക്കുമെന്ന് സമ്മതിച്ച് പ്രധാനമന്ത്രി

New Update
gvhvhygfds

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും അനധികൃതമായി എത്തുന്ന കുടിയേറ്റക്കാര്‍ക്കുള്ള പ്രവേശന അപേക്ഷകള്‍ പരിഗണിക്കുന്നതിനെ താന്‍ അനുകൂലിക്കുന്നതായി ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍.

Advertisment

റൊമാനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍ സെന്‍ടര്‍ റൈറ്റ് യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (ഇപിപി) തിരഞ്ഞെടുപ്പ് കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കവെയാണ് അയര്‍ലണ്ടില്‍ വിവാദമായേക്കാവുന്ന പ്രസ്താവന ലിയോ വരദ്കര്‍ നടത്തിയത്.

മധ്യ വലതുപക്ഷ പാര്‍ട്ടികള്‍ അവരുടെ നയമായി ആഗോള കുടിയേറ്റത്തെ അംഗീകരിക്കാനായുള്ള തയാറെടുപ്പിലാണ്. ജൂണില്‍ നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മധ്യവലതുപക്ഷ കൂട്ടായ്മയുടെ യൂറോപ്യന്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനാണ് വരദ്കര്‍ റൊമാനിയയിലെത്തിയത്. അവരുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കുടിയേറ്റം പ്രധാനവിഷയമാണ്.എങ്കിലും അനധികൃത കുടിയേറ്റക്കാര്‍ക്കും തുല്യതാ പരിഗണന നല്കണമെന്നുള്ള നിര്‍ദേശം അപ്രതീക്ഷിതമാണ് ഉയരുന്നത്.

യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (ഇപിപി) തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ‘അഭയം തേടുന്നവര്‍ക്കും പരിഷ്‌കൃതവും സുരക്ഷിതവുമായ രീതിയില്‍ സംരക്ഷണം നല്‍കാമെന്ന്’ ഉറപ്പാക്കാന്‍ മൂന്നാം രാജ്യങ്ങളുമായുള്ള കരാറുകള്‍ അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശം ഉള്‍പ്പെടുന്നു.

‘അഭയം നല്‍കാനുള്ള മൗലികാവകാശ’ത്തിന് ഇപിപി പ്രതിജ്ഞാബദ്ധമാണെന്ന് പ്രകടനപത്രിക പ്രസ്താവിക്കുകയും ‘സുരക്ഷിത മൂന്നാം രാജ്യങ്ങള്‍ എന്ന ആശയം നടപ്പിലാക്കാന്‍’ പാര്‍ട്ടി ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.

”യൂറോപ്യന്‍ യൂണിയനിലേക്ക് ക്രമരഹിതമായി പ്രവേശിക്കുന്ന നിരവധി പേര്‍ക്ക് മികച്ച രീതിയില്‍ സഹായിക്കുന്നതിനും,സുരക്ഷിതമാക്കുന്നതിനും ചില സാഹചര്യങ്ങളില്‍ വ്യത്യസ്ത രാജ്യങ്ങളിലെ അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നതിനും ആ രാജ്യങ്ങളുമായി ഇടപാടുകള്‍ നടത്താന്‍ അയര്‍ലണ്ട് ആഗ്രഹിക്കുന്നു.

’വരദ്കര്‍ പറഞ്ഞു. ജനീവ കണ്‍വെന്‍ഷനും യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വെന്‍ഷനും അനുസരിച്ചുള്ള’ രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പ്രോസസ്സ് ചെയ്യുകയുള്ളൂവെന്ന് വരദ്കര്‍ പറഞ്ഞു.

എന്നാല്‍ അഭയാര്‍ത്ഥി അപേക്ഷകള്‍ പ്രോസസ്സ് ചെയ്യാന്‍ കഴിയുന്ന നോണ്‍ ഇ യൂ (വിദേശ) രാജ്യങ്ങളുടെ പേര് മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ ലിയോ വരദ്കര്‍ വിസമ്മതിച്ചു.

”അതിനായി ഇനി കരാറുകള്‍ ഉണ്ടാക്കണം, ഞങ്ങള്‍ അവരുമായി ഒരു കരാര്‍ ചര്‍ച്ച ചെയ്യുകയാണെന്ന വസ്തുത ഞാന്‍ പ്രഖ്യാപിക്കുന്നത് മറ്റൊരു രാജ്യവും കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,” വരദ്കര്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയനില്‍ എത്തുന്നതിനായി കുടിയേറ്റക്കാര്‍ സഞ്ചരിക്കുന്ന ട്രാന്‍സിറ്റ് രാജ്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവരുമായി കരാറിലെത്താന്‍ ഇപിപി ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. (ഇവയില്‍ അധികം ഗള്‍ഫിലെ രാജ്യങ്ങളാണ് )

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഫിനഗേല്‍ അടങ്ങുന്ന മധ്യ വലത് പക്ഷ കക്ഷികളുടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നെ വീണ്ടും നാമനിര്‍ദ്ദേശം ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനവും യോഗത്തില്‍ ഉണ്ടായി.

‘ആദ്യ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉര്‍സുല ഒരു മികച്ച ജോലി ചെയ്തുവെന്ന് ഞാന്‍ കരുതുന്നു, അവള്‍ക്ക് രണ്ടാമതൊരു തവണ കൂടി അവസരം കൊടുക്കണമെന്ന് അയര്‍ലണ്ട് ആഗ്രഹിക്കുന്നു,’ വരദ്കര്‍ പറഞ്ഞു.

refugees-ireland
Advertisment