റിയാദിൽ തൊടുപുഴ സ്വദേശിയും അൽഖോബാറിൽ കല്ലടിക്കോട് സ്വദേശിയും ഹൃദയാഘാതം മൂലം മരണപ്പെട്ടു

കിഴക്കൻ സൗദിയിലെ  സാമൂഹിക പ്രവർത്തകൻ നാസ് വക്കം  മരണാനന്തര നടപടികൾക്ക്   നേതൃത്വം നൽകുന്നു.

New Update
images(445)

ജിദ്ദ: കഴിഞ്ഞ ദിവസം  റിയാദിലും അൽഖോബാറിലും  മലയാളികൾ  ഹൃദയാഘാതത്തെ  തുടർന്ന്  മരണപ്പെട്ടത്  പ്രവാസി സമൂഹത്തിന്  നടുക്കം  സമ്മാനിച്ചു.

Advertisment

 ഇടുക്കി,  പാലക്കാട്  ജില്ലയിൽ നിന്നുള്ളവരാണ്  മരണപ്പെട്ടത്.    രണ്ടു മൃതദേഹങ്ങളും  നാട്ടിലെത്തിക്കുമെന്ന്   ബന്ധപ്പെട്ടവർ  അറിയിച്ചു.

തൊടുപുഴ,  ഉടുമ്പന്നൂർ സ്വദേശിയും പരേതനായ സൈനുദ്ധീൻ - മിസ്‌രി  ദമ്പതികളുടെ  മകനുമായ  നസീർ സൈനുദ്ദീൻ (53) ആണ്  റിയാദിലെ താമസസ്ഥലത്ത് വെച്ച്  ഇഹലോകവാസം  വെടിഞ്ഞത്. ഭാര്യ: നസീമ. മക്കൾ: ഫായിസ്,  അഫ്‌ന.   

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.   32 വർഷമായി  റിയാദിൽ  പ്രവാസിയാണ്  മരിച്ച  നസീർ സൈനുദ്ധീൻ.

റിയാദ് കെ എം സി സി വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ്​ മഞ്ചേരി, റിയാസ് ചിങ്ങത്ത്, റഫീഖ് ചെറുമുക്ക്, നസീർ കണ്ണീരി, ഹാഷിം കോട്ടക്കൽ, സുഹൃത്ത് മുരളി എന്നിവർ മരണാന്തര  നടപടികൾക്ക്  നേതൃത്വം നൽകി  രംഗത്തുണ്ട്.

പാലക്കാട്‌, കല്ലടിക്കോട് സ്വദേശിയും  ബാവ - നൂർജഹാൻ ദമ്പതികളുടെ  മകനുമായ  പറക്കാട് അബ്​ദുൽ ലത്തീഫ് വാവു ബാവ (51)  ആണ്   അൽഖോബാറിൽ  വെച്ച്   അന്ത്യശ്വാസം വലിച്ചത്. ഭാര്യ: റഹ്‌ജാനാത്ത്, മക്കൾ: സാലിഹ, മുബഷിറ, അബ്​ദുൽ ബാസിത്ത്.

രാവിലെ അൽഖോബാർ  റാക്കയിലുള്ള  താമസ സ്ഥലത്ത് വെച്ച് കടുത്ത നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.തുടർന്ന് സുഹ്യത്തുക്കൾ അൽസലാമ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ  രക്ഷിക്കാനായില്ല.   

അൽ ഖോബാറിലെ ഇൻറർ റെൻറ്​ എ കാർ കമ്പനിയിൽ 17 വർഷമായി ടാക്സി ഡ്രൈവർ ആയിരുന്നു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

കിഴക്കൻ സൗദിയിലെ  സാമൂഹിക പ്രവർത്തകൻ നാസ് വക്കം  മരണാനന്തര നടപടികൾക്ക്   നേതൃത്വം നൽകുന്നു.