റിയാദ്: വിസാ സേവനങ്ങള്‍ക്കായി പുതിയ പ്ലാറ്റ് ഫോം ആരംഭിച്ച് സൗദി. ഹജ്ജ്, ഉംറ, ടൂറിസ്റ്റ് തുടങ്ങിയ വിസകള്‍ പ്ലാറ്റ്‌ഫോമിലൂടെ വേഗത്തിൽ വിസ സ്വന്തമാക്കാനാകും. പുതിയ സംവിധാനത്തിലൂടെ അപേക്ഷ സ്വീകരിച്ച് 60 സെക്കൻഡിനുള്ളിൽ വിസ അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ടൂറിസം ശക്തിപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി. റിയാദില്‍ നടന്ന രണ്ടാമത് ഡിജിറ്റല്‍ ഗവണ്‍മെന്റ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു സൗദി വിദേശകാര്യ സഹമന്ത്രി അബ്ദുല്‍ഹാദി അല്‍മന്‍സൂരി.