/sathyam/media/media_files/2025/05/20/woSe8PPqAS1MKP7v24JE.jpg)
കുവൈറ്റ് സിറ്റി: രാജ്യത്തെ സഹകരണ സ്ഥാപനങ്ങളിൽ ഉത്പന്നങ്ങൾ വിൽക്കാൻ കമ്പനികളെ സഹായിച്ചതുമായി ബന്ധപ്പെട്ട് വൻ അഴിമതി നടത്തിയ സംഘത്തെ ആഭ്യന്തര മന്ത്രാലയം പിടികൂടി.
കഴിഞ്ഞ മാസമാണ് സംഭവം. 6 സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗങ്ങൾ, 6 കമ്പനികൾ, 14 ഉദ്യോഗസ്ഥർ, ഒരു ഇടനിലക്കാരൻ എന്നിവരുൾപ്പെടെ ആകെ 21 പേരാണ് അറസ്റ്റിലായത്.
സഹകരണ സ്ഥാപനങ്ങൾ വഴി ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് ഈ സംഘം കൈക്കൂലി വാങ്ങിയതായാണ് കണ്ടെത്തൽ.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെയും പൊതുതാൽപര്യത്തെയും ബാധിക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണിത്.
വിശദമായ അന്വേഷണങ്ങൾക്കും തെളിവ് ശേഖരണത്തിനും ശേഷം, ഈ അഴിമതി കേസ് ഇപ്പോൾ പബ്ലിക് പ്രോസിക്യൂട്ടറുടെ കൈകളിലേക്ക് മാറ്റിയിരിക്കുകയാണ്.
കേസിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. സഹകരണ മേഖലയിലെ അഴിമതികൾക്കെതിരെ കർശന നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us