കുവൈത്ത് സിറ്റി: ഇറാനിലെ ആണവസ്ഥാപനങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾ സാഹചര്യത്തിൽ മേഖലയുടെ സുരക്ഷയും ആഗോള സ്ഥിരതയും താറുമാറാക്കുന്ന തരത്തിലുള്ള ഗൗരവപൂർണ ഘടകമാണെന്ന് വിലയിരുത്തി കുവൈത്ത്. തീവ്രമായ ആശങ്കയോടെയാണ് ഈ സംഭവങ്ങളെ കുവൈത്ത് സമീപിച്ചു കൊണ്ടിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
2025 ജൂൺ 13-ന് ഇറാന്റെ പരമാധികാരത്തെ ലംഘിച്ചുകൊണ്ടുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈത്ത്, ആ പ്രസ്താവന വീണ്ടും ആവർത്തിച്ചു. അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും ലംഘിക്കുന്ന ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് കുവൈത്ത് ശക്തമായി ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്ര സംഘടനയും അതിന്റെ സുരക്ഷാ കൗൺസിലുമൊക്കെ ഇത്തരം നടപടികൾ തടയുന്നതിനും മേഖലയിൽ സുരക്ഷയും ശാന്തതയും നിലനിർത്തുന്നതിനും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് കുവൈത്ത് മുന്നറിയിപ്പ് നൽകി.
സൈനിക സംഘർഷങ്ങൾക്കും മറ്റും പൂർണമായി വിരാമമിട്ട്, അതിലേക്ക് നയിക്കുന്ന ഏതൊരു നടപടികളും അവസാനിപ്പിക്കേണ്ടതിന്റെ അത്യാവശ്യകതയാണ് കുവൈത്ത് ഉയർത്തിപ്പിടിക്കുന്നത്. സംവാദം, സഹിഷ്ണുത, രാഷ്ട്രീയ പരിഹാരങ്ങളിലൂടെ നിലനിൽക്കുന്ന പ്രശ്നങ്ങൾക്കു ശാശ്വതമായ പരിഹാരം ലഭ്യമാക്കാൻ എല്ലാ പക്ഷങ്ങളും മുൻഘണ ന പുലർത്തണമെന്ന് കുവൈത്ത് ആഹ്വാനം ചെയ്തു.
മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുക എന്നതിലാണ് കുവൈത്തിന്റെ ആവർത്തിച്ചുള്ള ആവശ്യം കേന്ദ്രീകരിക്കുന്നത്.എന്നും പരസ്തവണയിൽ പറഞ്ഞു