യമനിൽ സമാധാനത്തിന് ആഹ്വാനം ചെയ്ത് കുവൈറ്റ്

New Update
bd7d2546-e1ae-4a24-a3e7-71028338666f

കുവൈറ്റ്: യെമന്റെ ഐക്യത്തിനും സുരക്ഷയ്ക്കും അസ്ഥിരതയ്ക്കും ഭീഷണിയാകുന്ന പുതിയ സംഭവവികാസങ്ങളെ കുവൈറ്റ് സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. 

Advertisment

സംഘർഷങ്ങൾ ലഘൂകരിക്കാനും ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണാനും എല്ലാ യെമനി കക്ഷികളോടും വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കാൻ ചർച്ചകൾ മാത്രമാണ് ഏക പോംവഴിയെന്ന് കുവൈറ്റ് വ്യക്തമാക്കി.

യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ റിയാദിൽ വിളിച്ചുചേർത്ത സമ്മേളനത്തെ കുവൈറ്റ് സ്വാഗതം ചെയ്തു. രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനായി ദക്ഷിണ മേഖലയിലെ പ്രതിനിധികളെ കൂടി സമ്മേളനത്തിൽ ഉൾപ്പെടുത്തിയതിനെ കുവൈറ്റ് അഭിനന്ദിച്ചു.

സമാധാന ചർച്ചകൾക്ക് വേദിയൊരുക്കുന്ന സൗദി അറേബ്യയുടെ നടപടിയെ കുവൈറ്റ് പ്രശംസിക്കുകയും എല്ലാ വിഭാഗങ്ങളും ചർച്ചയിൽ സജീവമായി പങ്കാളികളാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

യെമനിൽ ദീർഘകാലമായുള്ള ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് കുവൈറ്റിന്റെ ഈ പ്രതികരണം.

Advertisment