ജോലിസമയത്ത് വിരലടയാള സംവിധാനം ഉപയോഗിക്കാൻ പോയതുമൂലം ശസ്ത്രക്രിയ തടസ്സപ്പെട്ടു; ഡോക്ടറുടെ അവകാശവാദം തള്ളി കുവൈറ്റ്‌ ആരോഗ്യ മന്ത്രാലയം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്

New Update
F

കുവൈറ്റ് സിറ്റി: ജോലിസമയത്ത് വിരലടയാള സംവിധാനം ഉപയോഗിക്കാൻ പോയതുമൂലം ശസ്ത്രക്രിയ തടസ്സപ്പെട്ടെന്ന ഡോക്ടറുടെ അവകാശവാദം തള്ളി ആരോഗ്യ മന്ത്രാലയം. ഇത്തരം പ്രസ്താവനകൾ ആരോഗ്യമേഖലയ്ക്ക് നാണക്കേടാണെന്നും പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Advertisment

ഇത്തരം തെറ്റായ വിവരങ്ങൾ ദേശീയ ആരോഗ്യ സ്ഥാപനത്തിൻ്റെയും അതിൻ്റെ സമർപ്പിതരായ പ്രൊഫഷണലുകളുടെയും പ്രശസ്തിക്ക് ഹാനികരമാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച ശേഷം, പോസ്റ്റിലെ വിശദാംശങ്ങൾ തെറ്റാണെന്നും വിവരണത്തിലും റിപ്പോർട്ടിംഗിലും കൃത്യതയില്ലെന്നും കണ്ടെത്തിയതായി മന്ത്രാലയം വ്യക്തമാക്കി.

ഓപ്പറേഷൻ സമയത്ത്, അനസ്‌തേഷ്യോളജിസ്റ്റും നഴ്‌സിംഗ് സ്റ്റാഫും ഉൾപ്പെടെ മുഴുവൻ ശസ്ത്രക്രിയാ സംഘവും രോഗിയുടെ അവസ്ഥ നിരീക്ഷിക്കാൻ സന്നിഹിതരായിരുന്നെന്നും കണ്ടെത്തി.

ജീവനക്കാർക്ക് വിരലടയാള സംവിധാനം ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ അസാധാരണമായ സന്ദർഭങ്ങളിൽ ഹാജർ പരിശോധിക്കുന്നതിന് അംഗീകൃത സംവിധാനം ഉണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

Advertisment