കുവൈത്ത് സിറ്റി : കുവൈത്തിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ എക്‌സിറ്റ് പെർമിറ്റ് നിയമവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് വ്യക്തത വരുത്തി മാനവ ശേഷി സമിതി അധികൃതർ.
എക്സിറ്റ് പെർമിറ്റ് ആരംഭിക്കുന്ന തീയതി മുതൽ പരമാവധി 7 ദിവസത്തിനകം പെർമിറ്റ് ഉപയോഗിച്ചു യാത്ര ചെയ്യാൻ അനുമതി ലഭിക്കുമെന്നാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.
എക്സിറ്റ് പെർമിറ്റിനു അപേക്ഷിക്കുന്നതിനു രണ്ട് സേവനങ്ങൾ ആരംഭിച്ചതായി മാനവ ശേഷി സമിതി അധികൃതർ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സാഹൽ/ബിസിനസ്, അഷാൽ എന്നീ ഇലക്ട്രോണിക് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.
സാഹൽ ആപ്പ് വഴി തൊഴിലുടമയ്ക്കും തെളിലാളികളുടെ എക്സിറ്റ് പെർമിറ്റിന് അപേക്ഷിക്കാം. സാഹൽ/ബിസിനസ് ആപ്പ് വഴി, തൊഴിലുടമകൾക്ക് അവരുടെ ജീവനക്കാർ സമർപ്പിക്കുന്ന എക്സിറ്റ് പെർമിറ്റ് അഭ്യർത്ഥനകൾ അവലോകനം ചെയ്യാനും അംഗീകരിക്കാനും മറ്റൊരു സേവനവും ലഭ്യമാണ്. ജൂലൈ ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വരിക.
തൊഴിലാളിയുടെ എക്‌സിറ്റ് പെർമിറ്റ് അപേക്ഷകളിൽ തൊഴിലുടമ അനുമതി നൽകിയില്ലെങ്കിൽ തൊഴിലുടമക്ക് എതിരെ പരാതി നൽകാനും തൊഴിലാളിക്ക് അവകാശം ഉണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.