ഇറാൻ-ഇസ്രായേൽ സംഘർഷം: ഭക്ഷ്യ-ആരോഗ്യ-സുരക്ഷാ പ്രോട്ടോക്കോളുകൾ സജ്ജമാക്കി കുവൈത്ത്

New Update
download (5)

കുവൈത്ത് സിറ്റി: ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ സാഹചര്യം മറികടക്കാൻ ഭക്ഷ്യ-ആരോഗ്യ-സുരക്ഷാ പ്രോട്ടോക്കോളുകൾ സജ്ജമാക്കി കുവൈത്ത്.

Advertisment

ആരോഗ്യ മേഖലയിലേയ്ക്ക് അടിയന്തര നടപടികൾ:

ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പൂർണ്ണമായും ഒരുക്കിയതായി ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ-അവാദി അറിയിച്ചു. ആവശ്യമായ മരുന്നുകളും ആരോഗ്യ ഉപകരണങ്ങളും നേരത്തെ തന്നെ സംഭരിച്ചു കഴിഞ്ഞതായി അദ്ദേഹം യോഗത്തിൽ അറിയിച്ചു.

ഭക്ഷ്യ-വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കും:

വാണിജ്യ-വ്യവസായ മന്ത്രി ഖലീഫ അൽ-അജീൽ രാജ്യത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രധാന സൂക്ഷ്മ ചരക്കുകളുടെ സംഭരണം ശക്തമാക്കിയതായി അറിയിച്ചു. ഉൽപന്നങ്ങളുടെ വില കൂട്ടാതെയും അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

വിദേശത്തുള്ള കുവൈത്തുകാരുടെ സുരക്ഷ:

ഇറാനിലുളള കുവൈത്ത് പൗരന്മാരെ സുരക്ഷിതമായി നാട്ടിലേക്ക് കൊണ്ടുവരാൻ നടപടികൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രി ഷൈഖ് അബ്ദുള്ള അലി അൽ-യഹ്യ അറിയിച്ചു. “Traveler Emergency” സേവനത്തിലൂടെ ഇറാനിലുളളവരെ സർക്കാർ നിരീക്ഷിക്കുകയാണ്.

വേർഹൗസിങ് സംവിധാനങ്ങളും ലോജിസ്റ്റിക് പരിശോധനയും:

സർക്കാരിന്റെ വിവിധ ഏജൻസികൾ ചേർന്ന് ആഹാര-മരുന്ന്-ഇന്ധന സംഭരണശാലകളുടെ സ്ഥിതി വിലയിരുത്തുകയാണ്. കുവൈത്ത് ഇൻവസ്റ്റ്മെന്റ് അതോറിറ്റി, കുവൈത്ത് ഓഹരി കമ്പനി, പൊതുവാണിജ്യ വകുപ്പ് എന്നിവ ചേർന്ന് വിശദമായ പദ്ധതികൾ തയ്യാറാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ:

പ്രവർത്തനം തുടരുന്ന പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സുരക്ഷാസജ്ജത ഉറപ്പാക്കുന്നതിന് അടിയന്തര ഷെൽട്ടറിംഗ് സംവിധാനങ്ങൾ സജ്ജമാക്കിയതായി PAAET മേധാവി ഡോ. ഹസൻ അൽ-ഫജ്ജാം അറിയിച്ചു.

നാഷണൽ ഗാർഡിന്റെ സുരക്ഷാ തയാറെടുപ്പുകൾ:

തഹ്റീർ ക്യാമ്പിൽ നാഷണൽ ഗാർഡ് സേനയുടെ ആധുനിക സംവിധാനങ്ങൾ പരിശോദിച്ചതായി കമാൻഡർ ജനറൽ ഹാഷിം അൽ-റിഫായി പറഞ്ഞു. സ്മാർട്ട് ആംബുലൻസുകളും ഫാർമസി യൂണിറ്റുകളും അടങ്ങിയ അടിയന്തര സംവിധാനങ്ങൾ വിലയിരുത്തി.

അന്തർദേശീയ ബന്ധവും വിമാന പ്രവർത്തനവും:

ബഹ്റൈൻ വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് പ്രതിസന്ധി വിലയിരുത്തിയതായി കുവൈത്ത് അറിയിച്ചു. ലെബനൻ ഏവിയേഷൻ കമ്പനിയായ MEA, ബെയ്‌റൂത്ത്–കുവൈത്ത് റൂട്ടിൽ ജൂൺ 18-20 തീയതികളിൽ ഫ്ലൈറ്റ് സമയം മാറ്റിയതായി അറിയിച്ചു.