/sathyam/media/media_files/2025/08/26/1279042-20181008pht15277original-2025-08-26-00-37-32.webp)
കുവൈത്ത് സിറ്റി:കുവൈത്തിലെ സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ഭാഗമായി സമുദ്ര മലിനീകരണം നടത്തുന്നവർക്കുള്ള ശിക്ഷാ നടപടികൾ കർശനമാക്കി. കുവൈത്ത് പരിസ്ഥിതി സംരക്ഷണ സമിതിയാണ് ഇതുസംബന്ധിച്ച പുതിയ തീരുമാനം പുറപ്പെടുവിച്ചത്.
പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 68 പ്രകാരം, നിരോധിതമോ ദോഷകരമോ ആയ വസ്തുക്കൾ ഉപയോഗിച്ച് സമുദ്രം മലിനമാക്കുന്നവർക്ക് ആറ് മാസം വരെ തടവോ 200,000 കുവൈത്തി ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.
മനഃപൂർവ്വം സമുദ്ര മലിനീകരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി അധികൃതർ അറിയിച്ചു.
നിരോധിത വസ്തുക്കൾ
* പെട്രോൾ, പെട്രോൾ ഉൽപ്പന്നങ്ങൾ, വിഷദ്രാവകങ്ങൾ, സംസ്കരിക്കാത്ത മലിനജലം, രാസവസ്തുക്കൾ, മാലിന്യങ്ങൾ, വികിരണ വസ്തുക്കൾ.
* ദോഷകരമായ ഊർജ്ജ രൂപങ്ങൾ.
ഈ നിയമങ്ങൾ കുവൈത്തിന്റെ ആഭ്യന്തര ജലാശയങ്ങൾ, പ്രാദേശിക സമുദ്രാതിർത്തികൾ, സമീപ മേഖലകൾ, പ്രാദേശിക സമുദ്രവുമായി ബന്ധിപ്പിച്ച ജലാശയങ്ങൾ എന്നിവിടങ്ങളിൽ ബാധകമാകും.