കുവൈറ്റിൽ കേരളത്തിന്റെ തനതായ നാടന്‍ ശൈലിയില്‍ തയ്യാറാക്കുന്ന കാലിക്കറ്റ് ഷെഫിലെ ഓണസദ്യ ! ഗൃഹാതുരുത്വം തുളുമ്പുന്ന ഓണസദ്യ ചൂടോടെ അകത്താക്കാന്‍ മലയാളികൾ തിക്കി തിരക്കിയാണ് അബ്ബാസിയയിലും ഫഹഹീലിലുമുള്ള കാലിക്കറ്റ് ഷെഫിലേക്ക് എത്തുന്നത്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
calicut chef ona sadya

അബ്ബാസിയ / ഫഹഹീല്‍: കുവൈറ്റ് നിവാസികള്‍ക്ക് ഓണസദ്യയെന്നാല്‍ കാലിക്കറ്റ് ഷെഫ് കഴിഞ്ഞേ മറ്റെന്തും ഉള്ളു. കേരളത്തിന്റെ തനതായ നാടന്‍ ശൈലിയില്‍ തയ്യാറാക്കുന്ന കാലിക്കറ്റ് ഷെഫിലെ സദ്യ കഴിക്കാന്‍ മലയാളികളുടെ കുത്തൊഴുക്കാണ്. തനതു രുചിയുടെ ഖ്യാതി മണല്‍ കാറ്റിനൊപ്പം കുവൈററിലെമ്പാടും അലയടിക്കുകയാണ്. അബ്ബാസിയയിലും ഫഹഹീലിലും കാലിക്കറ്റ് ഷെഫിന്റെ റെസ്റ്റോറന്റുകള്‍ ഉള്ളതിനാല്‍ കുവൈറ്റ് മലയാളികള്‍ക്ക് ഈ ഓണക്കാലത്തെ രുചിയൂറുന്ന സദ്യ കഴിക്കാനാകും.

Advertisment

ഇരുപത്തി അഞ്ചോളം ഓണ വിഭവങ്ങളുമായി തീന്‍ മേശയില്‍ എത്തുന്ന ഗൃഹാതുരുത്വം തുളുമ്പുന്ന ഓണസദ്യ ചൂടോടെ അകത്താക്കാന്‍ തീറ്റക്കൊതിയന്‍മാര്‍ തിക്കി തിരക്കിയാണ് അബ്ബാസിയയിലും ഫഹഹീലിലുമുള്ള കാലിക്കറ്റ് ഷെഫിലേക്ക് എത്തുന്നത്. എന്നാല്‍ ഈ തിരക്കൊന്നും കാലിക്കറ്റ് ഷെഫിലേക്ക് എത്തുന്ന ഉപഭോക്താക്കളെ ബാധിക്കാതിരിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് മാനേജ്‌മെന്റ് ഒരുക്കിയിരിക്കുന്നത്. പാര്‍ക്കിംഗ് ക്രമീകരണങ്ങളെല്ലാം വളരെ ചിട്ടയോടെ ഒരുക്കിയിരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ലായെന്ന് സ്ഥാപന ഉടമകള്‍ പറയുന്നു.

ഉണ്ടറിയണം ഓണം എന്നാണ് ചൊല്ല്. എന്നാല്‍ ഊണ് കേമമാകണമെങ്കിലോ? വിഭവങ്ങള്‍ നന്നായിട്ട് കാര്യമില്ല. മികച്ച രീതിയില്‍ വിളമ്പിക്കൊടുക്കുക കൂടി വേണമെന്ന് പഴമക്കാര്‍ പറയും. ഉണ്ണാനിരിക്കുന്നവര്‍ക്ക് ഓരോ വിഭവവും യഥാസയമം എത്തിച്ചു കൊടുക്കുന്നതാണ് സദ്യയുടെ ചിട്ടവട്ടങ്ങളില്‍ പ്രധാനം. ഉണ്ണാന്‍ മാത്രമല്ല വിളമ്പാനും പഠിക്കണമെന്ന് പറയുന്നതിന്റെ കാര്യമിതാണ്.

സത്വ - രജോ ഗുണങ്ങള്‍ ഉള്ള കറികള്‍ സമ്മിശ്രമായും മധുരം അതിന് ഇടകലര്‍ന്നും വിളമ്പിയാലേ ശാസ്ത്രീയമായി സദ്യ കേമമാകുകയുള്ളൂവെന്നാണ് പറച്ചില്‍. നന്നായി പാചകം ചെയ്ത് കഴിഞ്ഞാല്‍ ചാതുര്യത്തോടെ അത് നന്നായി വിളമ്പിക്കൊടുക്കുന്നതാണ് കാലിക്കറ്റ് ഷെഫിലെ സദ്യയുടെ വിജയം. 

തൂശനിലയിലാണ് സദ്യ വിളമ്പുന്നത്. നാക്കിലയെന്നും പറയും. അബ്ബാസിയയിലും ഫഹഹീലിലുമുള്ള കാലിക്കറ്റ് ഷെഫിലെ ജിവനക്കാര്‍ ഇല ഇടുമ്പോള്‍ അഗ്രഭാഗം ഇടത് വശത്തും മുറിച്ച ഭാഗം വലത് ഭാഗത്തും വരണമെന്ന് ശഠിക്കാറുണ്ട്. കാലിക്കറ്റ് ഷെഫിലെ ജീവനക്കാര്‍ ഇലയുടെ ഇടത് വശത്ത് നിന്നും മീനം - മേടം രാശി മുതല്‍ വലത്തോട്ടാണ് നാടന്‍ ശൈലിയില്‍ വിഭവങ്ങള്‍ വിളമ്പുന്നത്. 

കാലിക്കറ്റ് ഷെഫിലെ അടുക്കളയില്‍ നിന്നും തൊടുകറികള്‍ നമ്മുടെ മുന്നിലേക്ക് എത്തുമ്പോള്‍ തന്നെ വായില്‍ കപ്പലോടുമെന്നതില്‍ സംശയമില്ല. തൊടുകറികള്‍ മീനം രാശിയിലും തോരന്‍, അവിയല്‍, ഓലന്‍ തുടങ്ങിയവ മേടം രാശിയിലും ഇലയില്‍ ഇവര്‍ വിളമ്പുന്നു. എന്തായാലും കായനുറുക്ക്, ശര്‍ക്കര വരട്ടി എന്നിവ ഇലയുടെ ഇടത്തേ മൂലയില്‍ താഴെ വിളമ്പുന്നു.

ഇടത്തേമൂലയില്‍ മുകളിലായി ഇഞ്ചി പുളിയും അച്ചാറുകളും വിളമ്പും. തുടര്‍ന്ന് കിച്ചടി, പച്ചടി, അവിയല്‍, തോരന്‍, കൂട്ടുകറി, എരിശ്ശേരി, ഓലന്‍ എന്നിവയും വിളമ്പുന്നു. കാളന്‍ വലത്തേയറ്റത്താണ് വിളമ്പുക. ഈ സമയം നമ്മള്‍ കേരളത്തിലെ ഏതോ അഗ്രഹാരത്തിലെ ഊട്ടുപുരയിലേത്തിയതായി തോന്നിപ്പോകുന്നതില്‍ അതിശയമില്ല. 

അബ്ബാസിയയിലും ഫഹഹീലിലുമുള്ള കാലിക്കറ്റ് ഷെഫിന്റെ തനി നാടന്‍ രുചിയിലുള്ള കറിയെല്ലാം വിളമ്പിയാല്‍ പിന്നെ ചോറ് വിളമ്പുന്നു. ഇലയുടെ താഴെത്തെ ഭാഗം മദ്ധ്യത്ത് ആദ്യം ചോറ് വിളമ്പും. ചോറിന്റെ വലത്തെ പകുതിയില്‍ പരിപ്പും നെയ്യും വിളമ്പും. പപ്പടം കൂടി പൊടിച്ച് ആദ്യം ഈ ഭാഗമാണ് കഴിക്കേണ്ടതെന്ന് കാലിക്കറ്റ് ഷെഫ് നടത്തിപ്പുകാര്‍ പറയുന്നു. അതിനു ശേഷം കറികള്‍ കൂട്ടി സദ്യ കഴിക്കാന്‍ സാമ്പാര്‍ വിളമ്പുകയായി. മായമില്ലാത്ത മസാലയുടെ നാടന്‍ കൂട്ടില്‍ തയ്യാറാക്കുന്ന സാമ്പാര്‍ കഴിക്കുമ്പോള്‍ പരസ്യ വാചകത്തിലല്ലാത്ത തനി വെജിറ്റേറിയന്‍ സാമ്പാറിന്റെ രുചി നാമറിയും.

സാമ്പാര്‍ കഴിഞ്ഞാല്‍ വീണ്ടും അല്പം ചോറ്, പിന്നെ മോര്, രസം ഇങ്ങനെയാണ്. കേരളത്തിലെ തനതു രീതിയില്‍ സാമ്പാര്‍ കഴിഞ്ഞാല്‍ പ്രഥമന്‍ തന്നേയാണ് കാലിക്കറ്റ് ഷെഫിലും നല്‍കുന്നത്. കാലിക്കറ്റ് ഷെഫില്‍ ചോറ് കഴിഞ്ഞ് അടപ്പായസമാണ് ആദ്യം നല്‍കുക. തെക്കന്‍ കേരളത്തില്‍ അടപ്പായസം പഴമുടച്ചാണ് കഴിക്കുക. അട കഴിഞ്ഞാല്‍ പരിപ്പു പായസമടക്കം എന്തുമാകാം. മധ്യകേരളത്തില്‍ സദ്യയ്ക്ക് പാലട പ്രധാനമാണ്. അബ്ബാസിയയിലും ഫഹഹീലിലുമുള്ള കാലിക്കറ്റ് ഷെഫില്‍ എത്തുന്ന കേരളത്തിലെ ഏതു ദിക്കില്‍ നിന്നെത്തുന്നവര്‍ക്കും രസിക്കുന്ന രീതിയിലാണ് ഓണസദ്യ നല്‍കുക.

കാലിക്കറ്റ് ഷെഫിന്റെ ഉടമകളുടെ അഭിപ്രായത്തില്‍ മികച്ച രീതിയില്‍ വിളമ്പിയാല്‍ സദ്യയൂണും ഗംഭീരമാകും. ഓണമുണ്ട വയറേ ചൂളോം പാടിക്കെട എന്നാണ് പഴഞ്ചൊല്ലെന്നും ഇവര്‍ ചിരിയോടെ പറഞ്ഞു.

Advertisment