കുവൈറ്റില്‍ കുടുംബ കലഹത്തെ തുടര്‍ന്ന് മരണപ്പെട്ട മലയാളി ദമ്പതികളുടെ മൃതദേഹം ഒന്നിച്ച് നാട്ടിലേയ്ക്ക്. ഇരുവരുടെയും മൃതദേഹം കണ്ണൂരിലെ ഭര്‍ത്താവിന്‍റെ നാട്ടിലെത്തിച്ച് സംസ്കരിക്കും. കൊല്ലപ്പെട്ട ബിന്‍സിയുടെയും കൊലപ്പെടുത്തിയ സൂരജിന്‍റെയും സംസ്കാരം ഒന്നിച്ചെന്നും സൂചന

ഇരുവരുടെയും മൃതദേഹം അടുത്തടുത്ത ടേബിളുകളില്‍ കിടത്തിയായിരുന്നു പൊതുദര്‍ശനം. സംസ്കാരവും കണ്ണൂര്‍ മാന്തളത്ത് സൂരജിന്‍റെ ഇടവക ദേവാലയത്തില്‍ ഒന്നിച്ച് നടത്താനാണ് ആലോചനയെന്നാണ് വിവരം.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
suraj bincy body
Listen to this article
0.75x 1x 1.5x
00:00 / 00:00

കുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ ദിവസം മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ നാട്ടിലെത്തിക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ സഭാ ആശുപത്രി മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ സുഹൃത്തുക്കളും അയല്‍ക്കാരും അടക്കം ആദരാഞ്ജലി അര്‍പ്പിച്ചു.

Advertisment

കണ്ണൂര്‍ മാന്തളം സ്വദേശി സൂരജ് ജോണ്‍ (40), ഭാര്യ ബിന്‍സി തോമസ് (36) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് സ്വയം കുത്തി മരിക്കുകയായിരുന്നെന്നാണ് സംഭവം.

quwait66

ഇരുവരുടെയും മൃതദേഹം അടുത്തടുത്ത ടേബിളുകളില്‍ കിടത്തിയായിരുന്നു പൊതുദര്‍ശനം. സംസ്കാരവും കണ്ണൂര്‍ മാന്തളത്ത് സൂരജിന്‍റെ ഇടവക ദേവാലയത്തില്‍ ഒന്നിച്ച് നടത്താനാണ് ആലോചനയെന്നാണ് വിവരം.

suraj bincy body-2

എറണാകുളം കീഴില്ലം സ്വദേശിനിയായ ബിന്‍സിയുടെ മൃതദേഹവും ഭര്‍ത്താവ് സൂരജിന്‍റെ മൃതദേഹത്തിനൊപ്പം കണ്ണൂരിലേയ്ക്കാണ് കൊണ്ടുപോകുന്നത്.

അതേസമയം ഇരുവരുടെയും മരണം സംബന്ധിച്ച് കുവൈറ്റ് പോലീസിന്‍റെ അന്വേഷണം തുടരുകയാണ്. ബിന്‍സിയെ കൊലപ്പെടുത്തി ഏതാനും മിനിട്ടുകള്‍ക്കുശേഷമാണ് സൂരജ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

ബിന്‍സിയെ കൊലപ്പെടുത്തിയ വിവരം ബിന്‍സിയുടെ ചില സുഹൃത്തുക്കളെ തന്നെ സൂരജ് വിളിച്ചറിയിച്ചതായാണ് പറയുന്നത്.