/sathyam/media/media_files/2025/11/30/08a07143-25ee-4a36-9c7f-170c142bbf6b-2025-11-30-17-46-31.jpg)
കുവൈറ്റ് സിറ്റി: രാജ്യത്ത് തെരുവ് നായ്ക്കളുടെയും പൂച്ചകളുടെയും എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ, വളർത്തു മൃഗങ്ങളുടെ വാണിജ്യപരമായ ഇറക്കുമതിക്ക് കുവൈത്ത് നിരോധനം ഏർപ്പെടുത്തി. പൊതുജനാരോഗ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.
പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് (PAAAFR) മേൽനോട്ടത്തിൽ മൃഗാരോഗ്യ, പകർച്ചവ്യാധി നിയന്ത്രണ വിഭാഗം സൂപ്പർവൈസർ ഡോ. അഹ്മദ് അൽ ഹമദ് ആണ് നിരോധനം സംബന്ധിച്ച വിവരം സ്ഥിരീകരിച്ചത്.
നായ്ക്കളുടെയും പൂച്ചകളുടെയും വാണിജ്യാവശ്യങ്ങൾക്കായുള്ള ഇറക്കുമതി പൂർണ്ണമായി നിരോധിച്ചു. വ്യക്തിഗത ആവശ്യങ്ങൾക്കായി ഒരു വർഷം ഒരു നായയെ മാത്രമേ ഒരു പൗരന് ഇറക്കുമതി ചെയ്യാൻ അനുവാദമുള്ളൂ. ഇതിന് കർശനമായ നടപടിക്രമങ്ങളും നിയന്ത്രണങ്ങളും പാലിക്കണം.
തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും, അനിയന്ത്രിതമായ പ്രജനനം തടയുന്നതിനും ഈ നടപടി സഹായകമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
/filters:format(webp)/sathyam/media/media_files/2025/11/30/pets-kuwait-ban-2025-11-30-17-47-07.jpg)
തെരുവ് നായ്ക്കൾക്കായി ജനവാസ കേന്ദ്രങ്ങളിൽ നിന്ന് അകലെ 10,000 ചതുരശ്ര മീറ്റർ സ്ഥലത്ത് ഒരു സമഗ്രമായ അഭയകേന്ദ്രം സ്ഥാപിക്കാൻ PAAAFR ആവശ്യപ്പെട്ടിട്ടുണ്ട്. വെറ്ററിനറി ക്ലിനിക്കുകൾ, വന്ധ്യംകരണ യൂണിറ്റുകൾ, ക്വാറന്റൈൻ ഏരിയകൾ എന്നിവ ഇവിടെ ഉണ്ടാകും.
മൃഗസംരക്ഷണ നിയമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കുവൈത്ത് അഭിഭാഷക അസോസിയേഷനും രംഗത്തു വന്നിട്ടുണ്ട്. പുതിയ നിയമനിർമ്മാണങ്ങൾക്കായി അസോസിയേഷൻ പ്രവർത്തിക്കും.
തെരുവ് മൃഗങ്ങളുടെ വർദ്ധനവ് സംബന്ധിച്ച് താമസക്കാരിൽ നിന്ന് ലഭിക്കുന്ന പരാതികളെത്തുടർന്ന് PAAAFR ഫീൽഡ് ഓപ്പറേഷനുകളും നിരീക്ഷണവും ശക്തമാക്കിയിരുന്നു.
പിടികൂടുന്ന മൃഗങ്ങളിൽ ആരോഗ്യപരിശോധനകൾക്ക് ശേഷം ചിലവയെ വന്ധ്യംകരിച്ച് അനുയോജ്യമായ സാഹചര്യങ്ങളിലേക്ക് തിരികെ വിടുകയും, ആരോഗ്യത്തോടെയുള്ള മൃഗങ്ങളെ ദത്തെടുക്കാൻ അവസരം നൽകുകയും ചെയ്യുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us