/sathyam/media/media_files/2026/03/09/untitled-2026-03-09-06-58-35.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സുബിയ പവർ ആൻഡ് വാട്ടർ ഡിസ്റ്റിലേഷൻ സ്റ്റേഷനിലുണ്ടായ തീപിടുത്തം അധികൃതർ വിജയകരമായി നിയന്ത്രിച്ചു. സ്റ്റേഷനിലെ ഒരു ഇന്ധന ടാങ്കിലുണ്ടായ ചെറിയ തീപിടുത്തമാണ് പരിഭ്രാന്തി പരത്തിയത്.
സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിൽ പുക ഉയർന്നിരുന്നെങ്കിലും പവർ സ്റ്റേഷനിലെ സുരക്ഷാ വിഭാഗവും എമർജൻസി ടീമും ഉടൻ തന്നെ ഇടപെടുകയും തീ പടരുന്നത് തടയുകയും ചെയ്തു.
വൈദ്യുതി-ജല മന്ത്രാലയ വക്താവ് എൻജിനീയർ ഫാത്തിമ അബ്ബാസ് ജൗഹർ ഹയാത്താണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സ്റ്റേഷനിലെ സുരക്ഷാ ക്രമീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചതായും അവർ വ്യക്തമാക്കി.
നിലവിൽ സാങ്കേതിക വിദഗ്ധർ പ്ലാന്റിലെ യന്ത്രസാമഗ്രികളും മറ്റ് ഉപകരണങ്ങളും വിശദമായി പരിശോധിച്ചു വരികയാണ്. രാജ്യത്തെ വൈദ്യുതി, ജല വിതരണ സംവിധാനങ്ങളെ ഈ സംഭവം ബാധിച്ചിട്ടില്ലെന്നും എല്ലാം സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം ഉറപ്പുനൽകി.
കൃത്യസമയത്ത് ഇടപെട്ട് വൻ ദുരന്തം ഒഴിവാക്കിയ എൻജിനീയർമാരെയും സാങ്കേതിക പ്രവർത്തകരെയും അധികൃതർ അഭിനന്ദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us