കുവൈത്ത് തീപിടിത്തം: മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് എംകെ സ്റ്റാലിൻ

കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയില്‍ എത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങള്‍ എത്തിക്കുക

author-image
ഗള്‍ഫ് ഡസ്ക്
New Update
mk stalin.

കുവൈത്തില്‍ കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഏഴ് തമിഴര്‍ മരിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സ്ഥിരീകരിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച സ്റ്റാലിന്‍ ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെയും മറ്റ് തമിഴ് സംഘടനകളുടെയും സഹായത്തോടെ തീപിടിത്തത്തില്‍ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുവരികയാണെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Advertisment

കുവൈറ്റില്‍ ചികിത്സയില്‍ കഴിയുന്ന സംസ്ഥാനത്തു നിന്നുള്ളവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കാന്‍ പ്രവാസി തമിഴരുടെ ക്ഷേമ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. തൂത്തുക്കുടി ജില്ലയില്‍ നിന്നുള്ള വീരച്ചാമി മാരിയപ്പന്‍, കടലൂര്‍ ജില്ലയില്‍ നിന്നുള്ള കൃഷ്ണമൂര്‍ത്തി ചിന്നദുരൈ, ചെന്നൈ സ്വദേശി ഗോവിന്ദന്‍ ശിവശങ്കര്‍, ട്രിച്ചി ജില്ലയില്‍ നിന്നുള്ള രാജു എബമേശന്‍, തഞ്ചാവൂര്‍ ജില്ലയില്‍ നിന്നുള്ള ഭുനാഫ് റിച്ചാര്‍ഡ്, രാമനാഥപുരം ജില്ലയില്‍ നിന്നുള്ള കറുപ്പണ്ണന്‍ രാമു, വില്ലുപുരം ജില്ലയില്‍ നിന്നുള്ള മുഹമ്മദ് ഷെരീഫ് എന്നിവരാണ് കൊല്ലപ്പെട്ടത്.

കുവൈറ്റില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തില്‍ മരിച്ച 49 പേരില്‍ 45 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു . ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനം മരിച്ചവരുടെ മൃതദേഹങ്ങള്‍ അവരുടെ അന്ത്യകര്‍മങ്ങള്‍ക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരും. ഇന്ത്യക്കാരില്‍ 23 പേര്‍ കേരളത്തില്‍ നിന്നും, ഏഴ് പേര്‍ തമിഴ്നാട്ടില്‍ നിന്നും, രണ്ട് വീതം ആന്ധ്രാപ്രദേശില്‍ നിന്നും ഒഡീഷയില്‍ നിന്നുമുള്ളവരാണ്. ബിഹാര്‍, മധ്യപ്രദേശ്, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ്.

അതേസമയം കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയില്‍ എത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങള്‍ എത്തിക്കുക. ഇന്ത്യന്‍ വ്യോമസേനയുടെ C-130J സൂപ്പര്‍ ഹെര്‍ക്കുലീസ് ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റിലാണ് മൃതദേഹങ്ങള്‍ കൊണ്ട് വരുന്നത്. തമിഴ്‌നാട്, കര്‍ണാടക സ്വദേശികളുടെയും മൃതദേഹങ്ങള്‍ കൊച്ചിയിലേക്കാണ് കൊണ്ട് വരുന്നത്. മൃതദേഹങ്ങള്‍ വീടുകളിലേക്ക് എത്തിക്കുന്നതിനായി 23 ആംബുലന്‍സുകളും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ആംബുലസുകള്‍ക്കും പോലീസിന്റെ അകമ്പടിയോടെയാണ് അവരുടെ വീടുകളിലേക്ക് കൊണ്ടുപോകുക.

സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തും. മന്ത്രിമാരായ പി രാജീവ്, കെ രാജന്‍, റോഷി അഗസ്റ്റിന്‍ എന്നിവര്‍ എയര്‍പോര്‍ട്ടിലെത്തി. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും നെടുമ്പാശേരിയിലെത്തും

 

kuwait mk stalin speaks
Advertisment