മസ്ക്കറ്റ്: ഒമാനിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ പുറം തൊഴിലിടങ്ങളിൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം. ജൂൺ 1 മുതൽ ഓഗസ്റ്റ് മാസം അവസാനം വരെയാണ് ഇത് നീണ്ടുനിൽക്കുക.
ഈ കാലയളവിൽ ഒമാനിലെ തുറന്ന ഇടങ്ങളിലും, സൂര്യതാപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 3.30 വരെ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണെന്ന് മന്ത്രാലയം രാജ്യത്തെ സ്ഥാപനങ്ങളെ അറിയിച്ചു.
വേനലിലെ ശക്തമായ ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.