മസ്‌ക്കറ്റ്: ഒമാനില്‍ മസ്‌കറ്റിലെ പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. മരിച്ചവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്നാണ് റിപ്പോര്‍ട്ട്. ഒരു ഇന്ത്യക്കാരന് പരിക്കേറ്റിട്ടുമുണ്ട്. മരിച്ചവരില്‍ ഒരു പൊലീസുകാരനും, മൂന്ന് ആക്രമികളും, രണ്ട് പാക് സ്വദേശികളും ഉള്‍പ്പെടുന്നു.
നാല് പോലീസുകാരടക്കം 28 പേർക്ക് പരിക്കേറ്റു. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ വാദി കബീര്‍ മേഖലയില്‍ പള്ളിക്ക് സമീപം തിങ്കളാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.