Advertisment

ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനും രാജ്യത്തുടനീളം ഗതാഗത അപകടങ്ങൾ കുറക്കുന്നതിനുമായി കൈപ്പുസ്തകങ്ങൾ പുറത്തിറക്കി ആർ.ഒ.പി

ലക്ഷ്യം സുരക്ഷിത ഡ്രൈവിങ് രീതികളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
oman

മസ്കത്ത്: ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനും രാജ്യത്തുടനീളം ഗതാഗത അപകടങ്ങൾ കുറക്കുന്നതിനുമായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) ഹെവി, ലൈറ്റ് വാഹനങ്ങൾക്കായി ഒമാൻ ഹൈവേ കോഡ് സംബന്ധിച്ച കൈപ്പുസ്തകങ്ങൾ പുറത്തിറക്കി. ട്രാഫിക് അപകടങ്ങളും അവയുടെ അനന്തരഫലങ്ങളും കുറക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങളാണ് കൈപ്പുസ്തകങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Advertisment

ട്രാഫിക് സുരക്ഷ അവബോധം വർധിക്കുകയും സുരക്ഷിതമായ ഡ്രൈവിങ് രീതികളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ലക്ഷ്യമിട്ട് പുറത്തിറക്കിയിരിക്കുന്ന പുസത്തകത്തിലൂടെ ട്രാഫിക് അപകടങ്ങളും അവയുടെ അനന്തരഫലങ്ങളും കുറക്കുന്നതിനെയാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും ഗൾഫ് ട്രാഫിക് വാരത്തിലെ ട്രാഫിക് സുരക്ഷാ എക്‌സിബിഷനുകളിലും ഗവർണറേറ്റുകളിലുടനീളമുള്ള ട്രാഫിക് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടുകൾ വഴിയും ഹാൻഡ്‌ബുക്കുകൾ വിതരണം ചെയ്യുന്നുണ്ടെന്നു  ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക്കിലെ അസിസ്റ്റൻറ് ഡയറക്ടർ ഓഫ് ട്രാഫിക് എൻജിനീയറിങ് ആൻഡ് ടെക്നിക്കൽ അഡ്വൈസർ എൻജിനീയർ ഫാത്തിമ ബിൻത് അബ്ദുല്ല അൽ റിയാമിയ പറഞ്ഞു. 

ഹാൻഡ്‌ബുക്കുകൾ ആവശ്യക്കാർക്ക് വെബ്‌സൈറ്റിൽനിന്ന് പി.ഡി.എഫ് ഫോർമാറ്റിലും ക്യു.ആർ കോഡ് സ്കാൻ ചെയ്തും സ്വന്തമാക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്നും ഫാത്തിമ പറഞ്ഞു

ഡ്രൈവിങ് ലൈസൻസ് എങ്ങനെ നേടാം, പൊതുസുരക്ഷാ നടപടികൾ, സുരക്ഷിതമായ ഡ്രൈവിങ് എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങളാണ് ലൈറ്റ് വെഹിക്കിളുകൾക്കായുള്ള ഒമാൻ ഹൈവേ കോഡിൻറെ ഉള്ളടക്കത്തിലുള്ളത്. ഇത് പ്രത്യേകിച്ചും ഒമാനിൽ ആദ്യമായി വാഹനമോടിക്കുന്ന സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഏറെ ഉപകാരപ്പെടുന്നതാണ്. രാജ്യത്തിൻറെ ട്രാഫിക് നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും നൽകുന്നുണ്ട്. ഹെവി വെഹിക്കിൾ ഡ്രൈവർമാർ, ഗതാഗതക്കമ്പനികൾ, സുരക്ഷിതമായ ഡ്രൈവിങ് ടെക്നിക്കുകൾ, തൊഴിൽ, ആരോഗ്യം, സുരക്ഷ നിയമങ്ങൾ പാലിക്കൽ, നൂതന റോഡ് സുരക്ഷ പരിഹാരങ്ങൾ സ്വീകരിക്കൽ എന്നിവയിൽ ഊന്നൽ നൽകുന്ന കാര്യങ്ങളാണ് ഹെവി വെഹിക്കിൾ പതിപ്പിൽ വരുന്നത്.

Advertisment