നെഞ്ചിലേക്ക് പതിച്ചത് 3 വെടിയുണ്ടകൾ; വെടിയേറ്റതോടെ നിലവിളി: മിക്കൽ മഹ്ദിയുടെ വധശിക്ഷ സൗത്ത് കാരോലൈനയിൽ നടപ്പാക്കി

New Update
Mnvxdgg

സൗത്ത് കാരോലൈന: 2004ൽ പൊലീസ് ഉദ്യോഗസ്ഥനെ പതിയിരുന്ന് ആക്രമിച്ച് കേസിലെ പ്രതി മിക്കൽ മഹ്ദിയുടെ വധശിക്ഷ സൗത്ത് കാരോലൈനയിൽ ഫയറിങ് സ്ക്വാഡ് നടപ്പാക്കി. 2004ൽ ഓറഞ്ച്ബർഗ് പബ്ലിക് സേഫ്റ്റി ഓഫിസറായിരുന്ന 56 വയസ്സുള്ള ക്യാപ്റ്റൻ ജയിംസ് മയേഴ്സിനെ കൊലപ്പെടുത്തിയ കേസിൽ മഹ്ദി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതി ഒൻപത് തവണയാണ് ക്യാപ്റ്റൻ ജയിംസ് മയേഴ്സിനെ നേരെ വെടിയുതിർത്തത്.

Advertisment

ശിക്ഷ നടപ്പാക്കുന്നതിനായി 42 വയസ്സുകാരനായ മിക്കൽ മഹ്ദിയുടെ തല തുണികൊണ്ട് മൂടി. ഫയറിങ് സ്ക്വാഡ് അംഗങ്ങൾ ഒരേസമയം വെടിയുതിർത്തു. മൂന്ന് വെടിയുണ്ടകളാണ് മിക്കൽ മഹ്ദിയുടെ നെഞ്ചിൽ പതിച്ചത്. വെടിയുണ്ടകൾ ഏറ്റപ്പോൾ മിക്കൽ മഹ്ദി നിലവിളിക്കുകയും പിന്നീട് ഏകദേശം 45 സെക്കൻഡിനുശേഷം രണ്ടുതവണ ഞരങ്ങുകയും ചെയ്തു. വെടിവയ്പ്പ് നടത്തി നാല് മിനിറ്റിനുള്ളിൽ മിക്കൽ മഹ്ദി മരിച്ചു. വൈകുന്നേരം 6.05 ന് അദ്ദേഹം മരിച്ചതായി അധികൃതർ പ്രഖ്യാപിച്ചു.

വധശിക്ഷയ്ക്ക് സാക്ഷ്യം വഹിച്ച മിക്കൽ മഹ്ദിയുടെ അഭിഭാഷകൻ ഇതിനെ "ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിൽ മാത്രം കാണുന്ന ഒരു ഭയാനകമായ പ്രവൃത്തി" എന്ന് വിശേഷിപ്പിച്ചു.

1977ന് ശേഷം യുഎസിൽ അഞ്ചാമത്തെ തവണയാണ് സൗത്ത് കാരോലൈനയിൽ ഫയറിങ് സ്ക്വാഡ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കുന്നത്. കഴിഞ്ഞ മാസം സൗത്ത് കാരോലൈനയിൽ ബ്രാഡ് കീത്ത് സിഗ്മോണിന്റെ വധശിക്ഷ ഫയറിങ് സ്ക്വാഡ് നടപ്പാക്കിയിരുന്നു. 15 വർഷത്തിനിടെ രാജ്യത്ത് ഈ രീതി ആദ്യമായി ഉപയോഗിച്ചത് അതായിരുന്നു.

സൗത്ത് കാരോലൈന, മിസിസിപ്പി, യൂട്ടാ, ഓക്‌ലഹോമ, ഐഡഹോ എന്നീ അഞ്ച് സംസ്ഥാനങ്ങൾ വധശിക്ഷാരീതിയായി ഫയറിങ് സ്ക്വാഡുകൾ നിയമപരമാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ 2023 ലാണ് ഐഡഹോയിൽ ഇത് നിയമപരമാക്കിയത്. ഫ്ലോറിഡയിൽ നിർദ്ദേശിച്ചിട്ടുള്ള ഒരു പുതിയ ബിൽ പാസായാൽ അവിടെയും ഫയറിങ് സ്ക്വാഡ് വധശിക്ഷയ്ക്ക് നിയമപരമാകും