കലിഫോർണിയ റെയ്ഡുകളിലും അറസ്റ്റുകളിലും പ്രതിഷേധിച്ചു എ എ പി ഐ റാലി

New Update
Vvvv

കലിഫോർണിയയിൽ അനധികൃത കുടിയേറ്റക്കാരെ തിരയുന്ന ഇമിഗ്രെഷൻ അധികൃതർ റെയ്ഡും അറസ്റ്റും നടത്തുന്ന രീതിയിൽ ഏഷ്യൻ അമേരിക്കൻ ആൻഡ് പാസിഫിക് ഐലൻഡേഴ്സ്‌ (എ എ പി ഐ) പ്രതിഷേധിച്ചു. ലോസ് ഏഞ്ചലസിലെ അമിതമായ സൈനിക സാന്നിധ്യത്തിലും ലോങ്ങ് ബീച്ചിൽ ചേർന്ന എ എ പി ഐ നേതൃയോഗം എതിർപ്പു അറിയിച്ചു.

Advertisment

സെപ്റ്റംബർ 11നു നടത്ത റെക്ലയിം ഔർ സ്ട്രീറ്റ്സ് റാലി ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.

കുടിയേറ്റക്കാരെ വംശീയ പരിഗണനകൾ വച്ച് തടയാൻ സെപ്റ്റംബർ 8നു സുപ്രീം കോടതി അനുമതി നൽകിയതിനെ അവർ അപലപിച്ചു. എ എ പി ഐ സമൂഹങ്ങളിൽ പെട്ടവർ അത്തരം കടന്നുകയറ്റത്തിന്റെ ഇരകളാവുന്നുണ്ട്.

എ എ പി ഐ ഇക്വിറ്റി അലയൻസ് എക്സിക്യൂട്ടീവ് ദായറക്റ്റർ മഞ്ജുഷ കുൽക്കർണി പറഞ്ഞു: "നമ്മൾ പൊതുസ്ഥലങ്ങൾ വീണ്ടെടുക്കാനും നമ്മുടെ സമൂഹങ്ങളിൽ ജീവിക്കാനുള്ള അവകാശം പുനഃ സ്ഥാപിക്കാനും വേണ്ടിയുള്ള പോരാട്ടത്തിനാണ് നമ്മൾ ഇവിടെ ഒത്തുകൂടിയത്. ഐ സി ഇ റെയ്ഡുകൾ കുടിയേറ്റക്കാരുടെയും ആ വർഗത്തിന്റെയും മേലുള്ള സംഘടിത ആക്രമണമാണ്.

"ഫെഡറൽ എൻഫോഴ്സസ്മെന്റ് നടപടികൾ കുടിയേറ്റക്കാരുടെയും അധ്വാനിച്ചു ജീവിക്കുന്ന സമൂഹങ്ങളുടെയും മേലുള്ള ആക്രമണമാണ് ഐ സി ഇ റെയ്‌ഡുകൾ. ലോസ് ഏഞ്ചലസിൽ ജീവിക്കുന്ന നമ്മുടെ സമൂഹങ്ങളെയും കുടുംബങ്ങളെയും അത് നശിപ്പിച്ചു കൊണ്ടേയിരിക്കുന്നു."

യുണൈറ്റഡ് കംബോഡിയൻ കമ്മ്യൂണിറ്റി അസോഷ്യേറ്റ് പ്രോഗ്രാം ഡയറക്റ്റർ സയോൺ സൈപ്രസോത് പറഞ്ഞു: "നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ഒരു സമൂഹവും ഒറ്റപ്പെടാൻ പാടില്ല. അതു കൊണ്ടു നമ്മൾ ഒന്നിച്ചു നിൽക്കും.

"ഐ സി ഇ നമ്മളിൽ ഒര തേടി വരുമ്പോൾ അവർ എല്ലാവരെയും തേടിയാണ വരുന്നതെന്ന് ഓർമിക്കുക. നമ്മൾ കൈകോർക്കുമ്പോൾ നമ്മൾ നമ്മുടെ ആവശ്യങ്ങൾക്കു വേണ്ടി ശബ്ദമുയർത്തും."

സൗത്ത് ഏഷ്യൻ നെറ്റ്വർക് എക്സിക്യൂട്ടീവ് ഡയറക്റ്റർ ശക്കീൽ സയിദ് പറഞ്ഞു: "ഇന്ന് ഈ രാജ്യത്തു നിർഭാഗ്യം കൊണ്ട് നിയമാനുസൃതം പൗരന്മാർ ആയവരെയും പട്ടാപ്പകൽ ഐ സി ഇ മാഫിയ തൂക്കിയെടുത്തു നാടു കടത്തുകയാണ്. നമുക്കിത് സഹിച്ചു കൊണ്ടിരിക്കാൻ വയ്യ. നമ്മൾ സഹിക്കില്ല."

നാടുകടത്തപ്പെട്ടവരെ ആദരിക്കാൻ അവരുടെ ചിത്രങ്ങൾ ചടങ്ങിൽ കാണിച്ചിരുന്നു. പാസിഫിക് ഏഷ്യൻ കൗൺസലിങ് സർവീസസ്, സൗത്ത് ഏഷ്യൻ നെറ്റ്വർക്, ഫാമിലീസ് ഇൻ ഗുഡ് ഹെൽത്ത്, എൽ എ വേഴ് ഹെയ്റ്റ് എന്നീ സംഘടനം പങ്കെടുത്തു.

ജൂണിനു ശേഷം കാലിഫോർണിയയിൽ 5,000ൽ അധികം പേരെ അറസ്റ്റ് ചെയ്തതായി ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയം വെളിപ്പെടുത്തിയിരുന്നു

Advertisment