/sathyam/media/media_files/2025/12/08/v-2025-12-08-05-38-07.jpg)
ഒക്ലഹോമ: വിദ്യാർഥിയുടെ സൈക്കോളജി പേപ്പറിന് പൂജ്യം മാർക്ക് നൽകിയതിനെ തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് ലീവിൽ പ്രവേശിപ്പിച്ച ഇൻസ്ട്രക്ടർക്ക് പിന്തുണയുമായി ഓക്‌ലഹോമ യൂണിവേഴ്സിറ്റിയിൽ നൂറുകണക്കിന് വിദ്യാർഥികൾ പ്രതിഷേധിച്ചു. ഇൻസ്ട്രക്ടർ വിവേചനം കാണിച്ചു എന്നാരോപിച്ചതിനെ തുടർന്നാണ് ഗ്രേഡ് നൽകിയ ബിരുദ വിദ്യാർഥി ഇൻസ്ട്രക്ടറെ (മെൽ) സർവകലാശാല ലീവിൽ പ്രവേശിപ്പിച്ചത്.
പേപ്പർ നിലവാരമില്ലാത്തതും ട്രാൻസ്‌ഫോബിക് (ട്രാൻസ്‌ജെൻഡർ വിരുദ്ധം) ഉള്ളടക്കമുള്ളതുമായിരുന്നു എന്നാണ് പല വിദ്യാർഥികളും അഭിപ്രായപ്പെട്ടത്. ട്രാൻസ്‌ജെൻഡർ അവകാശങ്ങളെ പിന്തുണച്ചുകൊണ്ട് നിരവധിപേർ റാലിയിൽ പങ്കെടുത്തു.
പേപ്പർ റൂബ്രിക് (മാർക്ക് നിർണയിക്കാനുള്ള മാനദണ്ഡം) അനുസരിച്ച് ഇൻസ്ട്രക്ടർ ഗ്രേഡ് നൽകിയതിനാണ് അവരെ ശിക്ഷിക്കുന്നത് എന്ന് വിദ്യാർഥികൾ ഒന്നടങ്കം വിമർശിച്ചു. പേപ്പറിന് വേണ്ടത്ര നിലവാരമോ സൈറ്റേഷനുകളോ ഉണ്ടായിരുന്നില്ല എന്നും അവർ ചൂണ്ടിക്കാട്ടി. ഇൻസ്ട്രക്ടർ നിലവിൽ അഡ്മിനിസ്ട്രേറ്റീവ് ലീവിൽ തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us