ട്രംപ് ഭരണകൂടംരംഗത്തും ഫെഡറൽ ധനസഹായം ഗണ്യമായി കുറയ്ക്കാൻ നടത്തുന്നതിനിടെ കാലിഫോർണിയ സ്വന്തമായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സ്ഥാപിക്കാൻ തീരുമാനിച്ചു. കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ച് (സി ഐ എസ് ആർ) സ്ഥാപിക്കാനുള്ള ബിൽ തിങ്കളാഴ്ച്ച പരിഗണിക്കും.
രോഗങ്ങൾ, കാലാവസ്ഥാ മാറ്റം, സുരക്ഷ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ നിർണ്ണായക ഗവേഷണത്തിനു സംരക്ഷണം നൽകുന്ന സ്ഥാപനത്തിനുള്ള ബിൽ കൊണ്ടുവന്നത് സ്റ്റേറ്റ് സെനറ്റർ സ്കോട്ട് വീനർ (ഡെമോക്രാറ്റ്) ആണ്.
ട്രംപ് ഭരണകൂടം അവതരിപ്പിക്കുന്ന പുതിയ ബജറ്റിൻ്റെ കാർഡിൽ പ്രതിരോധമല്ലാത്ത ആവശ്യങ്ങൾക്കുളള ചെലവ് 22.6% കുറയ്ക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. അതിൽ ഏറ്റവും അടിയേൽക്കുന്നത് ശാസ്ത്ര-ആരോഗ്യ ഏജൻസികൾക്കാണ്.
രാജ്യത്തു ശാസ്ത്ര ഗവേഷണത്തിന് ഏറ്റവും കൂടുതൽ പണം ലഭിച്ചത് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയ എന്നിവയ്ക്കാണ്. അതിൽ ഗണ്യമായ തുക ഇനി കിട്ടാതെ വരും. പെട്ടെന്ന് പണം ഇല്ലാതെ വരുമ്പോൾ ക്ലിനിക്കൽ പരീക്ഷണങ്ങൾ നിലയ്ക്കുകയും ലാബുകൾ അടച്ചു പൂട്ടേണ്ടി വരികയും ചെയ്യും.
സംസ്ഥാനം കൊണ്ടുവരുന്ന ബില്ലിലെ വ്യവസ്ഥകൾ ആ ഭീഷണി നേരിടാൻ സഹായിക്കും എന്നാണ് പ്രതീക്ഷ. കൂടുതൽ വാക്‌സിനുകൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട്.
അമേരിക്കയെ വീണ്ടും രോഗിയാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് സ്കോട്ട് വീനർ പറഞ്ഞു. കാലിഫോർണിയ സ്വന്തം നിലയ്ക്ക് ശാസ്ത്രരംഗത്തു ആഗോള നേതാവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലിഫോർണിയ സ്വന്തമായി ഒരു ശാസ്ത്ര സ്ഥാപനം സ്ഥാപിക്കുന്നു