/sathyam/media/media_files/2025/04/19/iAfg9Vl9PfnbxBPA1kNM.jpg)
വാഷിങ്ടൻ ∙ 2020ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ മാറ്റാനുള്ള ട്രംപിന്റെ ശ്രമങ്ങളിൽ ഉൾപ്പെട്ട നിരവധി ഉന്നത രാഷ്ട്രീയ നേതാക്കൾക്കൊപ്പം റിപ്പബ്ലിക്കൻ പാർട്ടി വിശ്വസ്തനായ സി.ബി. ചന്ദ്ര യാദവിനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻകൂർ മാപ്പ് നൽകി. ഗോപ് ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ഉടമയും സിഇഒയുമാണ് യാദവ്, അദ്ദേഹത്തിന്റെ ബിസിനസുകളിൽ നിരവധി പലചരക്ക് കടകളും മോട്ടലുകളും ഉൾപ്പെടുന്നു. മാനേജ്‌മെന്റിൽ ബിരുദ പഠനത്തിനായി യുഎസിലേക്ക് വരുന്നതിന് മുമ്പ് അദ്ദേഹം മഹാരാഷ്ട്രയിലെ പുസാദിലെ ബി എൻ കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് ബിരുദം നേടി.
2020 ലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായിരുന്ന മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ജോർജിയയിലെ വിജയം അട്ടിമറിക്കാൻ ആവശ്യമായ വോട്ടുകൾ കണ്ടെത്താൻ ട്രംപ് സംസ്ഥാന ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് കേസ്. ഇലക്ടറൽ കോളജിൽ പങ്കെടുക്കേണ്ട ഇലക്ടർമാരുടെ വ്യാജ പട്ടിക യാദവും മറ്റ് ചിലരും സമർപ്പിച്ചു എന്നതാണ് പ്രധാന ആരോപണം.
നവംബർ 10-ന് ട്രംപ് പ്രഖ്യാപിച്ച മാപ്പ് സാധ്യമായ ഫെഡറൽകുറ്റകൃത്യങ്ങൾക്ക് മാത്രമേ ബാധകമാവുകയുള്ളൂ. അതായത്, ഭാവിയിൽ ഫെഡറൽ പ്രോസിക്യൂട്ടർമാർക്ക് യാദവിനെതിരെ കുറ്റം ചുമത്താൻ സാധിക്കില്ല. യുഎസ് നീതിന്യായ വ്യവസ്ഥ ഫെഡറൽ, സംസ്ഥാന പ്രോസിക്യൂഷനുകളെ വേർതിരിക്കുന്നതിനാൽ, ട്രംപിന്റെ മാപ്പ് സംസ്ഥാന കേസുകളിലേക്ക് വ്യാപിക്കുന്നില്ല. അതുകൊണ്ട് തന്നെ 2020-ലെ തിരഞ്ഞെടുപ്പ് കേസിൽ യാദവിന് ജോർജിയയിൽ സംസ്ഥാന തലത്തിലുള്ള കുറ്റങ്ങൾ ചുമത്താൻ സാധിക്കും.
2023-ൽ ജോർജിയയിലെ ഗ്രാൻഡ് ജൂറി തിരഞ്ഞെടുപ്പ് ഇടപെടൽ കേസിൽ യാദവിനെതിരെ കുറ്റം ചുമത്താൻ ശുപാർശ ചെയ്‌തെങ്കിലും, പ്രാദേശിക പ്രോസിക്യൂട്ടർമാർ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്തിരുന്നില്ല. ഫെഡറൽ പ്രോസിക്യൂട്ടർമാർക്ക് കുറ്റം ചുമത്താൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ, ഈ മാപ്പ് പ്രതീകാത്മകം മാത്രമാണ്.
ദേശീയ അനുരഞ്ജന പ്രക്രിയ തുടരുന്നതിന്റെ ഭാഗമായാണ് മാപ്പ് നൽകുന്നതെന്ന് ട്രംപ് തന്റെ ഉത്തരവിൽ വ്യക്തമാക്കി. ട്രംപിന്റെ അഭിഭാഷകരായ മുൻ ന്യൂയോർക്ക് മേയർ റൂഡി ഗ്യുലിയാനി, സിഡ്‌നി പവൽ, ജോൺ ഈസ്റ്റ്മാൻ, മുൻ ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർക്കും മാപ്പ് ലഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us