ഹിന്ദുമത നേതാവ് കാജൽ സിംഗളയുടെ യുഎസ് പരിപാടി റദ്ദാക്കണമെന്നു ഐ എ എം സി

New Update
Bghvcgv

ഗുജറാത്തിൽ നിന്നുള്ള ഹിന്ദുമത നേതാവ് കാജൽ സിംഗള (കാജൽ ഹിന്ദുസ്ഥാനി) യുഎസിൽ നടത്തുന്ന പ്രഭാഷണം തടയണമെന്നു ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിൽ (ഐ എ എം സി) ആവശ്യപ്പെട്ടു. കാജൽ സിംഗള തീവ്രവാദിയാണെന്നു സംഘടന ആരോപിക്കുന്നു.

Advertisment

ടെക്സസിലെ ഡാളസിൽ ജൂൺ 29നു ഭാരതീയ നിവാസിലാണ് ഗ്ലോബൽ ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷനും വിശ്വ ഹിന്ദു പരിഷദ് അമേരിക്കയും ചേർന്നു സംഘടിപ്പിക്കുന്ന പരിപാടി.

ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും എതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതിന്റെ ദീർഘകാല ചരിത്രമുള്ള നേതാവാണ് സിംഗള എന്ന് ഐ എ എം സി ആരോപിക്കുന്നു. അതു കൊണ്ട് ആ പ്രഭാഷണം തടയണം.

അതിനെതിരെ ശബ്ദം ഉയർത്താൻ ഡാളസ് സമൂഹത്തോട് അവർ അഭ്യർഥിച്ചു.

2023ൽ തന്നെ കാജൽ സിംഗള 35 വിദ്വേഷ പ്രസംഗങ്ങൾ നടത്തിയെന്നാണ് ആരോപണം. അക്രമത്തിനു അവർ ആഹ്വാനം ചെയ്തു. ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും എതിരെ ആയുധം എടുക്കാനും അവരെ സാമ്പത്തികമായി ബഹിഷ്കരിക്കാനും അവർ ആഹ്വാനം ചെയ്തു.

2024ൽ സമാനമായ 23 വിദ്വേഷ പ്രസംഗങ്ങൾ നടത്തിയെന്നാണ് ഇന്ത്യ ഹെയ്റ്റ് ലാബിന്റെ റിപ്പോർട്ട്.

2021ൽ മുസ്ലിങ്ങളുടെ വംശീയ ഉന്മൂലനത്തിനു ആഹ്വാനം ചെയ്ത ഹിന്ദു സന്യാസി യതി നർസിംഗാനന്ദ് പങ്കെടുക്കാനിരുന്ന പരിപാടി വി എച് പി എ സംഘടിപ്പിച്ചത് സമൂഹത്തിന്റെയും മനുഷ്യാവകാശ സംഘടനകളുടെയും എതിർപ്പ് മൂലം ഉപേക്ഷിക്കേണ്ടി വന്നിരുന്നുവെന്നു ഐ എ എം സി ചൂണ്ടിക്കാട്ടി. 

മത അടിസ്ഥാനത്തിലുള്ള വിദ്വേഷ അക്രമത്തിന്റെ പേരിൽ സിംഗളയെ ഇന്ത്യയിൽ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു ഐ എ എം സി ആരോപിച്ചു. "അമേരിക്കൻ സമൂഹത്തിൽ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ഭാഷ അമേരിക്കൻ സമൂഹത്തിൽ അനുവദിക്കാൻ പാടില്ല," അവർ പറഞ്ഞു.

Advertisment