/sathyam/media/media_files/2025/12/16/f-2025-12-16-05-03-56.jpg)
വാഷിങ്ടൻ: അഫോർഡബിൾ കെയർ ആക്ട് പ്രകാരമുള്ള ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡികൾ (ധനസഹായം) അവസാനിക്കുന്നത് യുഎസിലെ ആരോഗ്യമേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. ഈ സബ്‌സിഡികൾ നിലനിർത്താനുള്ള നിയമനിർമാണം സെനറ്റിൽ പരാജയപ്പെട്ടതോടെയാണ് പ്രതിസന്ധി.
സബ്‌സിഡി ഇല്ലാതാകുന്നതോടെ ഇൻഷുറൻസ് പ്രീമിയം തുക ഇരട്ടിയിലധികം വർധിക്കുമെന്നാണ് കണക്കുകൾ. കെ എഫ്ന്റെഎഫ് കണക്കനുസരിച്ച് ശരാശരി വാർഷിക പ്രീമിയം 888 ഡോളറിൽ നിന്ന് 1,904 ഡോളർ ആയി ഉയരും. ഇതോടെ, ആരോഗ്യവാന്മാരായ നിരവധി പേർ ഇൻഷുറൻസ് എടുക്കാതിരിക്കുകയോ, ഉയർന്ന ഡിഡക്റ്റബിളുകളുള്ള പ്ലാനുകളിലേക്ക് മാറുകയോ ചെയ്യും.
ഇത് ഇൻഷുറൻസ് പൂളിൽ രോഗികളായ ആളുകൾ മാത്രം അവശേഷിക്കുന്ന ഒരു 'ഡെത്ത് സ്പൈറൽ' (ഡെത്ത് സ്‌പൈറൽ) അവസ്ഥയിലേക്ക് നയിക്കുമെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ പ്രഫസർ ജെറാർഡ് ആൻഡേഴ്സൺ അഭിപ്രായപ്പെട്ടു. ഇൻഷുറൻസ് ഇല്ലാത്തവരുടെ എണ്ണം കൂടുന്നത് ഗ്രാമീണ ആശുപത്രികൾക്ക് അടക്കം സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുകയും മറ്റ് ഇൻഷുറൻസ് എടുത്തവരുടെ ചികിത്സാ ചെലവുകൾ വർധിക്കാൻ കാരണമാവുകയും ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us