യുദ്ധം ചർച്ച ചെയ്യാൻ യുഎസ് സെക്യൂരിറ്റി കൗൺസിൽ സമ്മേളിക്കുന്നതിനിടെ ഈസ്റ്റ് റിവറിന്റെ കരയിൽ യുഎൻ ക്യാമ്പസിൽ യുഎൻ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞന്മാരുമായി 1,200 പേർ സമാധാന സന്ദേശവുമായി അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു.
ലോകം ഒരൊറ്റ കുടുംബമാണ് എന്നർത്ഥം വരുന്ന വസുദൈവ കുടുംബകം എന്ന പ്രമേയത്തിൽ നിന്നാണ് ഈ യോഗാ ആഘോഷം ആവേശം ഉൾക്കൊണ്ടതെന്നു ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി. ഹരീഷ് പറഞ്ഞു. യോഗ വെറും ശാരീരിക വ്യായാമമല്ല. അത് ആന്തരിക സന്തുലിതാവസ്ഥയും ഉത്തരവാദിത്ത ബോധവും സാധ്യമാക്കുന്ന സമഗ്ര പരിപാടിയാണ്.
യുഎൻ ജനറൽ അസംബ്ലി 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം അനുസരിച്ചാണ് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി നിശ്ചയിച്ചത്. യോഗ ആഗോളവൽക്കരിക്കുക ആയിരുന്നു ലക്‌ഷ്യം.
'യോഗ ഫോർ വൺ ഏർത്, വൺ ഹെൽത്ത്' ആയിരുന്നു ഈ വർഷത്തെ പ്രമേയം.
ടൈംസ് സ്‌ക്വയറിൽ ഇന്ത്യൻ കോൺസലേറ്റ് സംഘടിപ്പിച്ച ആഘോഷത്തിൽ നടൻ അനുപം ഖേർ ഉൾപ്പെടെ ആയിരത്തോളം പേർ പങ്കെടുത്തു.