New Update
/sathyam/media/media_files/axSwAM30e8vflLVmUBUA.jpg)
വാഷിംഗ്ടൺ: യുഎസിലും മറ്റു പടിഞ്ഞാറൻ രാജ്യങ്ങളിലും മുന്പുണ്ടവാത്ത വിധം അമിതമായി ഉണ്ടാവുന്ന മരണങ്ങൾക്കു കോവിഡ് വാക്സിനുകൾ ഭാഗികമായെങ്കിലും കാരണമാവുന്നുണ്ടെന്നു പുതിയൊരു പഠനം.
Advertisment
മഹാമാരി ഉണ്ടായ ശേഷമുള്ള മൂന്നു വർഷങ്ങളിലെ സ്ഥിതിയാണ് നെതെർലാൻഡ്സിലെ വ്രിജ് യൂണിവേഴ്സിറ്റിയിലുള്ള ശാസ്ത്രജ്ഞമാർ പഠിച്ചത്. 47 പാശ്ചാത്യ രാജ്യങ്ങളിലെ ഡാറ്റാ അവർ വിശകലനം ചെയ്തു.
2020നു ശേഷം മരണനിരക്ക് ഉയർന്നാണ് നിന്നതെന്നു അവർ ബ്രിട്ടനിലെ പബ്ലിക് ഹെൽത്ത് മാസികയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കോവിഡ് വാക്സിനുകൾ മരണം തടയാൻ ഡിസൈൻ ചെയ്തതാണെങ്കിലും അതിൽ നിന്നു ദോഷഫലങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഡാറ്റ കാണിക്കുന്നുവെന്നു ഗവേഷകർ പറഞ്ഞു.
2020നു ശേഷം യുഎസ്, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി മൂന്ന് മില്യണിലധികം അമിത മരണങ്ങൾ ഉണ്ടായി എന്നാണ് അവർ പറയുന്നത്.