വിവാഹമോചന വിവാദത്തില്‍ പ്രതികരണവുമായി മിഷേല്‍ ഒബാമ

New Update
Dgdufuvi

ഷിക്കാഗോ: കഴിഞ്ഞ കുറച്ചു നാളുകളായി ഒബാമ~മിഷേല്‍ ദമ്പതികള്‍ വിവാഹമോചനത്തിനു തയാറെടുക്കുന്നു എന്ന വാര്‍ത്തകളായിരുന്നു ലോക മാധ്യമങ്ങളിലെങ്ങും. അതിനു കാരണമായതാകട്ടെ ഏതാനും ചില പൊതു ചടങ്ങുകളില്‍ ഒബാമ തനിയെ പങ്കെടുത്തു എന്നതായിരുന്നു. മുന്‍ അമെരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറിന്‍റെ മൃതസംസ്കാര ശുശ്രൂഷയിലും ഡോണള്‍ഡ് ട്രംപിന്‍റെ രണ്ടാം പ്രസിഡന്‍ഷ്യല്‍ സ്ഥാനാരോഹണ ചടങ്ങിലുമുള്‍പ്പെടെ ഒബാമയുടെ ഒപ്പം മിഷേലിന്‍റെ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisment

പാപ്പരാസികള്‍ സൃഷ്ടിച്ച വിവാഹ മോചന വാര്‍ത്തകള്‍ക്ക് മിഷേല്‍ മറുപടിയൊന്നും ഇതുവരെ പറഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ തന്‍റെ പുതിയ സ്വാതന്ത്ര്യത്തെ കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് മിഷേല്‍.

ചൊവ്വാഴ്ച പുറത്തിറങ്ങിയ രണ്ടു ഭാഗങ്ങളുള്ള"വര്‍ക്ക് ഇന്‍ പ്രോഗ്രസ്' പോഡ്കാസ്ററില്‍ മിഷേല്‍ ഒബാമ ഏകദേശം ഒരുമണിക്കൂര്‍ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. ഭര്‍ത്താവും കുട്ടികളുമുള്ള താന്‍ പലപ്പോഴും അതിനാല്‍ തന്നെ മറ്റുള്ളവര്‍ക്കായി ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ മാറ്റി വയ്ക്കാറുണ്ടെന്ന് അവര്‍ പറഞ്ഞു.

വിവാഹമോചനം പോലുള്ള കാര്യങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ തനിക്കു വേണമെങ്കില്‍ എടുക്കാമായിരുന്നു എന്നും എന്നാല്‍ സ്വന്തം കുട്ടികളെ അവരുടെ സ്വന്തം ജീവിതം നയിക്കാന്‍ അനുവദിച്ചും എനിക്കു ചെയ്യാനാവാതെ പോയ കാര്യങ്ങള്‍ക്ക് പകരം അവരുടെ ജീവിതം ഉപയോഗിച്ചും വിവാഹ മോചന സ്വാതന്ത്ര്യം സ്വയം നല്‍കാതെയുമാണ് താന്‍ തന്നെത്തന്നെ നിയന്ത്രിക്കുന്നത് എന്ന് മിഷേല്‍ വ്യക്തമാക്കുന്നു. സമൂഹം തങ്ങളെ കുറിച്ച് കിംവദന്തികള്‍ പറഞ്ഞു പരത്തുമ്പോഴും ഈ വരുന്ന ഒക്റ്റോബറില്‍ 32ാം വിവാഹ വാര്‍ഷികം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ദമ്പതികള്‍.