സൈനിക വിഡിയോ വിവാദം: എഫ്ബിഐ അന്വേഷണം നേരിടുന്നതായി ഡെമോക്രാറ്റിക് പ്രതിനിധികൾ

New Update
L

വാഷിങ്ടൻ: സൈനിക ഉദ്യോഗസ്ഥരോട് നിയമവിരുദ്ധമായ ഉത്തരവുകൾ അനുസരിക്കരുത് എന്ന് ആഹ്വാനം ചെയ്യുന്ന ഒരു വിഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് തങ്ങൾ എഫ്ബിഐ അന്വേഷണം നേരിടുകയാണെന്ന് ഒട്ടേറെ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗങ്ങൾ വെളിപ്പെടുത്തി. ദേശീയ സുരക്ഷാ പശ്ചാത്തലമുള്ള ആറ് നിയമനിർമാതാക്കളാണ് ഈ വിഡിയോയിൽ ഉണ്ടായിരുന്നത്. എഫ്ബിഐ.തങ്ങളെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും പ്രസിഡന്റ് ട്രംപിന്റെ ഒരു ഉപകരണമായി പ്രവർത്തിക്കുകയാണെന്ന് ഡെമോക്രാറ്റിക് പ്രതിനിധികളായ ജേസൺ ക്രോ, മാഗി ഗുഡ്‌ലാൻഡർ, ക്രിസ് ഡെലൂസിയോ, ക്രിസ്സി ഹൂലിഹാൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.

Advertisment

സൈനികരെ ലക്ഷ്യമിട്ടുള്ള ഈ വിഡിയോയെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് "ഏറ്റവും ഉയർന്ന തലത്തിലുള്ള രാജ്യദ്രോഹപരമായ പെരുമാറ്റം (സെഡിറ്യസ് ബിഹേവിയർ അറ്റ് ദി ഹയസ്റ് ലെവൽ)" എന്ന് വിശേഷിപ്പിച്ചു. രാജ്യദ്രോഹികളെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെടുന്ന ഒരു പോസ്റ്റും അദ്ദേഹം പങ്കുവച്ചിരുന്നു. ഫെഡറൽ ഗവൺമെന്റിനെ തന്റെ ശത്രുക്കൾക്കെതിരെ ആയുധമാക്കാൻ ട്രംപ് വിശ്വസിക്കുന്നതുകൊണ്ടാണ് തങ്ങൾ ഈ വിഡിയോ നിർമിച്ചതെന്ന് സെനറ്റർ എലിസ്സ സ്ലോട്ട്കിൻ (മിഷിഗൻ) പ്രതികരിച്ചു.

കോൺഗ്രസ് അംഗങ്ങളെ സംബന്ധിച്ച അന്വേഷണങ്ങൾ സാധാരണയായി നീതിന്യായ വകുപ്പിന്റെ മുഖ്യ കാര്യാലയവും ഹൗസ് ജനറൽ കൗൺസിലിന്റെ ഓഫിസും തമ്മിലാണ് കൈകാര്യം ചെയ്യേണ്ടത്. എന്നാൽ എഫ്ബിഐ നേരിട്ട് ഇടപെടാൻ ശ്രമിച്ചത് അസാധാരണമാണെന്ന് റിപ്പോർട്ടുണ്ട്. ഈ വിഡിയോയിൽ പങ്കെടുത്ത സെനറ്റർ മാർക്ക് കെല്ലിക്ക് (അരിസോന) എതിരെ "ഗുരുതരമായ ദുരുപയോഗ ആരോപണങ്ങൾ" അന്വേഷിക്കുമെന്ന് പെന്റഗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment