വാഷിംഗ്ടൺ: യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പതിനെട്ടാം നൂറ്റാണ്ടിലെ നിയമം ഏലിയൻ എനിമീസ് ആക്ട് ഉദ്ധരിച്ചു 200 എൽ സാൽവദോറിയൻ പുരുഷൻമാരെ അവരുടെ ജന്മ നാടായ എൽ സാൽവദോറിലേക്കു തിരിച്ചയച്ചിരുന്നു. അവരുടെ മേൽ കുറ്റ കൃത്യങ്ങൾ ആരോപിക്കുകയോ ആരോപിക്കുവാൻ സാധ്യത ഉണ്ടെന്നോ പറഞ്ഞായിരുന്നു നടപടി. 1798 ലെ നിയമം ഉദ്ധരിച്ചാണ് 2025 മാർച്ച് 15 നു ട്രെയ്ൻ ഡി അരാഗ്യുവ എന്ന പ്രിസൺ ഗ്യാങ്ങിലെ അംഗത്വം ഇവരിൽ ആരോപിച്ചു നാട് കടത്തിയത്.
നാട് കടത്തപ്പെട്ടവരിൽ കിൽമാർ അബ്‌റീഗോ ഗാർസിയയും ഉണ്ടായിരുന്നു. ഇവരുടെ വിമാനം എൽ സാൽവഡോറിലേക്കു പറക്കുമ്പോഴാണ് ഗാർസിയയുടെ പേര് അബദ്ധത്തിൽ വന്നതാണ് എന്ന് യു എസ് അധികാരികൾ തിരിച്ചറിഞ്ഞത്. അയാളെ തിരിച്ചു യു എസ്സിൽ കൊണ്ട് വരും എന്ന് ട്രംപ് പറഞ്ഞു. ഒരു ഫോൺ വിളി മാത്രം മതി എന്ന് പറഞ്ഞ പ്രസിഡന്റിന് ഇത് അത്ര എളുപ്പം നടക്കുന്ന കാര്യമല്ല എന്ന് പിന്നീടുള്ള ദിവസങ്ങളിൽ മനസിലായി.
തിരികെ കൊണ്ട് വരാൻ യു എസ് അധികാരികൾ ശ്രമിക്കുന്നതിടയിൽ നാട് കടത്തപെട്ട 200 പേർക്ക് വേണ്ടി സമർപ്പിച്ച ഹർജി എത്തിയത് വാഷിംഗ്‌ടൺ ഡി സി യിലെ ഡിസ്ട്രിക്ട് ജഡ്ജ് ജെയിംസ് ബോസ്ബർഗിന്റെ കോടതിയിലാണ്. ബോസ്‌ബെർഗിനെ മുൻ പ്രസിഡന്റ് ബാരാക് ഒബാമ നിയമിച്ചതാണ്. രാഷ്ട്രീയ വൈരം പലപ്പോഴും വിധികളെ ബാധിക്കാറുണ്ട്. ബോസ്‌ബെർഗ് രണ്ടാമതും ട്രംപ് ഭരണകൂടത്തിനെതിരെ നിശിതമായ വിമർശനം ഉയർത്തി.
ആരാണ് നാട് കടത്തൽ ഉത്തരവിൽ ഒപ്പിട്ടതെന്നു കോടതിയെ ഉടനെ അറിയിക്കണം എന്നാണ് ബോസ്‌ബെർഗിന്റെ നിർദേശം. ട്രംപ് ആശ്രയിച്ച യുദ്ധകാല നിയമം ഇപ്പോഴും പ്രാബല്യത്തിലുണ്ടോ, ഇത് റദ്ദ് ചെയ്യേണ്ട കാലം കഴിഞ്ഞില്ലേ എന്നും കോടതി ചോദിച്ചു. ഒരു താത്കാലിക ഡീപോർട്ടഷൻ ഫ്ലൈറ്റ് റദ്ദ് ചെയ്യൽ തുടരണം എന്നും കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
ഇതിനു മറുപടിയായി ട്രംപ് ഭരണകൂടം സ്റ്റേറ്റ് സീക്രെട്സ് പ്രിവിലേജ് നയം സ്വീകരിച്ചു. സുപ്രീം കോടതിയിൽ ജഡ്ജ് ബോസ്‌ബെർഗിന്റെ വിധിക്കെതിരെ അപ്പീൽ നൽകുകയും ചെയ്തു.
ഒരു ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് വക്താവ് 'തിരഞ്ഞെടുക്കപ്പെടാത്ത, (രാഷ്ട്രീയമായി) സജീവമായ ജഡ്ജ് വിദേശ നയങ്ങളിൽ ഇടപെടുന്നതു ട്രംപിന് ഭരണഘടന നൽകുന്ന അധികാരം ഉപയോഗിക്കുവാൻ തടസ്സം സൃഷ്ടിക്കുന്നത് അമേരിക്കക്കാരുടെ സുരക്ഷക്കും ഭദ്രതയ്ക്കും ഭീഷണിയാണ്' എന്ന് പ്രതികരിച്ചു.
ബോസ്‌ബെർഗിന് ഈയാഴ്ച ലഭിച്ച മറ്റൊരു കേസ് ഒരു ഗ്രൂപ്പ് ചാറ്റിൽ ചില ഭരണകൂട അധികാരികളെ കുറിച്ച് മോശം പരാമർശം നടത്തിയതിനു എതിരെ നൽകിയ ഹർജിയാണ്. ട്രംപിനെതിരെ കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ച് ബോസ്‌ബെർഗ് ആലോചിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
മറ്റൊരു കേസിൽ ഇടപെട്ടു ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിയെ ഉടനെ വിട്ടയക്കണമെന്ന് ട്രംപ് അഭ്യർത്ഥിച്ചു. കൊളോറാഡോയിലെ എലെക്ഷൻ ക്ലർക്കായ ടിന പീറ്റേഴ്സ് എലെക്ഷൻ യന്ത്രങ്ങൾ താറുമാറാക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. തന്റെ 'ട്രൂത് സോഷ്യലി'ൽ കൊളറാഡോ അറ്റോർണി ജനറൽ ഫിൽ വൈസർ അക്രമ കുറ്റങ്ങളായ ബലാത്സംഗം, കൊലപാതകം എന്നിവയും നിയമവിരുദ്ധമായി അതിർത്തി കടക്കുന്നതും കണ്ടില്ലെന്നു നടിച്ചു ഒരു 69 വയസുള്ള 'ഗോൾഡ് സ്റ്റാർ' 'അമ്മ, ടിന പീറ്റേഴ്‌സിനെ, ഡെമോക്രാറ്റ് എലെക്ഷൻ വ്യാജ പ്രവർത്തനങ്ങൾ വെളിച്ചത്തു കൊണ്ട് വരാൻ ശ്രമിച്ചതിന് തടവിലാക്കിയിരിക്കുകയാണ്.
"ഇതൊരു തീവ്ര വാദ കമ്മ്യൂണിസ്റ്റ് പീഡനമാണ്. ടിന നിർദോഷിയായ ഒരു രാഷ്ട്രീയ തടവുകാരിയാണ്. എലെക്ഷൻ കുറ്റങ്ങളും തെറ്റുകളും മറയ് ക്കാൻ ഉള്ള ശ്രമമാണ് ഇതിന് പിന്നിൽ," ട്രംപ് തുടർന്നെഴുതി.