New Update
/sathyam/media/media_files/2026/02/14/f-2026-02-14-05-05-26.jpg)
ഓക്‌ലഹോമ സിറ്റി: അമേരിക്കയിലെ ഓക്‌ലഹോമ സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി. ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട 45-കാരനായ കെൻഡ്രിക് എ. സിംപ്സണെയാണ് വ്യാഴാഴ്ച രാവിലെ മാരകമായ വിഷമിശ്രിതം കുത്തിവച്ച് വധിച്ചത്.
Advertisment
2005-ലെ കത്രീന ചുഴലിക്കാറ്റിനെത്തുടർന്ന് ന്യൂ ഓർലിയൻസിൽ നിന്നും അഭയാർഥിയായി ഓക്‌ലഹോയിൽ എത്തിയ വ്യക്തിയാണ് സിംപ്സൺ. 2006-ൽ ഓക്‌ലഹോമ സിറ്റിയിലെ ഒരു ക്ലബ്ബിലുണ്ടായ തർക്കത്തെത്തുടർന്ന് ഗ്ലെൻ പാമർ (20), ആന്റണി ജോൺസ് (19) എന്നിവരെ വെടിവച്ചു കൊന്നു. യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന് നേരെ സിംപ്സൺ അസാൾട്ട് റൈഫിൾ ഉപയോഗിച്ച് 20 റൗണ്ട് വെടിയുതിർത്തു. കഴിഞ്ഞ മാസം സിംപ്സൺ സമർപ്പിച്ച ദയാഹർജി കോടതി തള്ളിയിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ലഭിച്ചുവെന്ന് ഓക്‌ലഹോമ അറ്റോർണി ജനറൽ ജെന്റ്‌നർ ഡ്രമ്മണ്ട് പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us