New Update
/sathyam/media/media_files/2025/02/07/r3w7PBBwkX4fGZKTPFOM.jpg)
ടെക്സസ്∙ 2011ൽ ആർലിങ്ങ്ടൻ ബാപ്റ്റിസ്റ്റ് പള്ളിയിലെ 28 വയസ്സുള്ള പാസ്റ്റർ റവ. ക്ലിന്റ് ഡോബ്സണെ കൊലപ്പെടുത്തിയ കേസിലെ പ്രതി സ്റ്റീവൻ ലോവെയ്ൻ നെൽസണെ ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയനാക്കി. കവർച്ചയ്ക്കിടെ ഡോബ്സണെ മർദ്ദിക്കുകയും കഴുത്തു ഞെരിക്കുകയും പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്താണ് കൊലപ്പെടുത്തിയത്. ഡോബ്സണിന്റെ സെക്രട്ടറിയെ കഠിനമായി പ്രതി മർദിച്ചിരുന്നു.
Advertisment
37 കാരനായ നെൽസണിനെ ഹണ്ട്സ്‌വില്ലെയിലെ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ മാരകമായ വിഷം കുത്തിവച്ച് വധിച്ചത്. യുഎസിൽ നടപ്പാക്കിയ 2025ലെ രണ്ടാമത്തെ വധശിക്ഷയാണിത്. 2025 ലെ രാജ്യത്തെ ആദ്യത്തെ വധശിക്ഷ വെള്ളിയാഴ്ച സൗത്ത് കാരോലൈനയിൽ നടപ്പിലാക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us