/sathyam/media/media_files/2025/04/19/iAfg9Vl9PfnbxBPA1kNM.jpg)
ആഗോള സമാധാന ശ്രമങ്ങൾക്കിടയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎസ് യുദ്ധ വകുപ്പിനോട് നൈജീരിയ ആക്രമിക്കാൻ ഒരുങ്ങിക്കൊള്ളാൻ നിർദേശിച്ചു.
ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ നൈജീരിയൻ ഗവൺമെന്റ് തടഞ്ഞില്ലെങ്കിൽ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ താക്കീത്.
യുഎസ് തോക്കുകൾ നൈജീരിയയിൽ ഇസ്ലാമിക ഭീകരർക്കെതിരെ തീ തുപ്പുമെന്നു ട്രൂത് സോഷ്യലിൽ ട്രംപ് കുറിച്ചു. ആ രാജ്യത്തിനുള്ള എല്ലാ സഹായങ്ങളും നിർത്തി വയ്ക്കുകയും ചെയ്യും.
ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചു ഭീകരർ കൊല നടത്തുന്നു എന്ന ആരോപണം പ്രസിഡന്റ് ബോല അഹ്മദ് ടിനുബു നയിക്കുന്ന നൈജീരിയൻ ഗവൺമെൻറ് ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ട്.
കൊല്ലും കൊലയും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട് എന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ. നൈജീരിയയുടെ മുസ്ലിം ഭൂരിപക്ഷമുള്ള വടക്കൻ മേഖലയിൽ മുസ്ലിംകളാണ് കൂടുതലും തീവ്രവാദികളുടെ ആക്രമണം നേരിടുന്നത്. അതിനു സാമ്പത്തിക കാരണങ്ങളുമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us