ട്രംപിന്റെ രണ്ടാം ഭരണത്തോടു ജനങ്ങൾക്കു മതിപ്പു കുറയുന്നുവെന്നു പുതിയ സർവേകൾ

New Update
Fdgvgjbb

പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ രണ്ടാം ഭരണത്തോടു ജനങ്ങൾക്കു മതിപ്പു കുറയുന്നുവെന്നു പുതിയ സർവേകൾ. എന്നാൽ കുടിയേറ്റ നയത്തെ ഭൂരിപക്ഷവും പിന്തുണയ്ക്കുന്നു എന്നാണ് സർവേ കണക്കുകൾ.

Advertisment

എൻ ബി സി ന്യൂസ് ഡിസിഷൻ ഡെസ്കിന്റെ പോളിംഗിൽ ട്രംപിന്റെ ഭരണത്തിൽ മികവ് കാണുന്നവർ 45% മാത്രമാണ്. 55% പേർ എതിർക്കുന്നു.

ഏപ്രിലിലും സർവേ മങ്കിയുമായി ചേർന്ന് അവർ നടത്തിയ പോളിംഗിൽ ഏറെക്കുറെ ഇതു തന്നെ ആയിരുന്നു സ്ഥിതി. ഈ സർവേയിൽ പക്ഷെ ട്രംപ് കുടിയേറ്റ നയത്തിൽ കരുത്തു കാട്ടി: 51% പിന്തുണ. 49% എതിർക്കുന്നു.

തിങ്കളാഴ്ച്ച പുറത്തു വന്ന ഹാർവാർഡ് സി എ പി എസ്/ ഹാരിസ് സർവേയിൽ അഞ്ചാം മാസം തുടർച്ചയായി ട്രംപിന്റെ പിന്തുണ കുറഞ്ഞു. ഫെബ്രുവരിയിൽ 52% അപ്പ്രൂവൽ റേറ്റിംഗ് ഉണ്ടായിരുന്ന ട്രംപിന് ഇപ്പോൾ 46% ആണുള്ളത്. കഴിഞ്ഞ മാസം 47% ആയിരുന്നു.

റജിസ്റ്റർ ചെയ്ത 2,097 വോട്ടർമാരോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ ജോലിയിൽ മികവില്ല എന്നാണ് 50% പറഞ്ഞത്.

അതേ സമയം, റോയിട്ടേഴ്‌സ്/ ഇപ്‌സോസ് പോളിംഗിൽ ട്രംപിന്റെ ജോലിയെ കഴിഞ്ഞ മാസം അംഗീകരിച്ച 42% ആ പിന്തുണ തുടരുന്നുണ്ട്. ജനുവരിയിൽ 47% അപ്പ്രൂവൽ റേറ്റിംഗിലാണ് ഈ സർവേയിൽ ട്രംപ് നിന്നിരുന്നത്. കുടിയേറ്റ നയത്തെ പിൻതുണയ്ക്കുന്നവർ പക്ഷെ ഈ സർവേയിൽ കുറയുന്നതായാണ് കാണുന്നത്.

റിപ്പബ്ലിക്കൻ അസംതൃപ്തിയും

എൻ ബി സി സർവേയിൽ 12% റിപ്പബ്ലിക്കൻ അനുഭാവികൾ ട്രംപിനു തൊഴിൽ മികവില്ല എന്നു അഭിപ്രായപ്പെട്ടു. ഡെമോക്രറ്റുകളിൽ 92% പേരും. കൂടുതൽ പ്രാധാന്യമുള്ളത് സ്വതന്ത്ര വോട്ടർമാരുടെ എതിർപ്പാണ്: 65%.

ഡെമോക്രറ്റുകളിൽ 51% ട്രംപ് ഭരണത്തെ കുറിച്ച് രോഷാകുലരാണ്. 23% റിപ്പബ്ലിക്കന്മാരും. 

ട്രംപിന്റെ ഭരണത്തിൽ ആവേശഭരിതരാണ് എന്നു പറയുന്ന റിപ്പബ്ലിക്കന്മാരുടെ എണ്ണവും കുറഞ്ഞു. ഏപ്രിലിൽ അങ്ങിനെ പറഞ്ഞതു 32% ആണെങ്കിൽ ഇപ്പോൾ അത് 25% ആയി.

പ്രായപൂർത്തിയായ 19,410 പേരാണ് മേയ് 30-ജൂൺ 10 സർവേയിൽ പങ്കെടുത്തത്.