ലോസ് ഏഞ്ചൽസ്: കാലിഫോർണിയ ജയിൽ സംവിധാനത്തിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ഒരു ബലാത്സംഗകേസ് പ്രതി മറ്റൊരു തടവുകാരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ലോസ് ഏഞ്ചൽസ് കൗണ്ടി ജയിലിലാണ് സംഭവം.
51 കാരനായ റെനി റോഡ്രിഗസിനെയാണ് കാലിഫോർണിയ സ്റ്റേറ്റ് ജയിലിൽ, വൈകുന്നേരം 7:15 ന് പകൽ സമയത്തു സഹതടവുകാരനായ കെന്നത്ത് വിൽസൺ ആക്രമിച്ചു കൊലപ്പെടുത്തിയത് .ഞായറാഴ്ചയായിരുന്നു സംഭവമെന്ന് സംസ്ഥാന ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. റോഡ്രിഗസിന്റെ മരണം ഈ വർഷം കാലിഫോർണിയയിലെ ജയിലുകളിൽ നടന്ന 13-ാമത്തെ കൊലപാതകമാണെന്ന് സംശയിക്കുന്നു.
കാലിഫോർണിയ സ്റ്റേറ്റ് ജയിലിൽ സഹതടവുകാരന്റെ ആക്രമണത്തിൽ റോഡ്രിഗ്‌സ് മരിച്ചതായി കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻസ് ആൻഡ് റീഹാബിലിറ്റേഷൻ അറിയിച്ചു.
റോഡ്രിഗസിന്റെ മരണം വാരാന്ത്യത്തിലെ രണ്ടാമത്തെ കൊലപാതകവും ഈ മാസം റിപ്പോർട്ട് ചെയ്യപ്പെട്ട അഞ്ചാമത്തെ കൊലപാതകവുമാണ്. അക്രമം കുറയ്ക്കാൻ ജയിൽ ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും ഈ വർഷം സംസ്ഥാന ജയിലുകൾക്കുള്ളിൽ നടന്നതായി സംശയിക്കുന്ന 13-ാമത്തെ നരഹത്യ കൂടിയാണിത്-
24 തടവുകാരുടെ കൊലപാതകങ്ങളാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് .
ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, റോഡ്രിഗസും മറ്റൊരു തടവുകാരനും തമ്മിലുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ ജയിൽ അധികൃതർ കണ്ണീർ വാതകവും മറ്റ് മാരകമല്ലാത്ത ആയുധങ്ങളും പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല.
മൂർച്ചയേറിയ ആയുധത്തിൽ നിന്ന് ഒന്നിലധികം കുത്തേറ്റ റോഡ്രിഗസിനെ ഉടൻ ചികിത്സയ്ക്കായി ജയിലിലെ ഒരു മെഡിക്കൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി . തുടർന്ന് ആംബുലൻസിൽ ലോസ് ഏഞ്ചൽസ് കൗണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അദ്ദേഹം മരിച്ചതായി പാരാമെഡിക്സ് സ്ഥിരീകരിച്ചു.