യുഎസ് വിസ ഫീസ് വര്‍ധനക്കെതിരേ ടെക് കമ്പനികള്‍

New Update
Vvc

അമെരിക്കയിലെ ടെക് കമ്പനികള്‍ എച്ച്1ബി വിസ ഫീസ് വര്‍ധനക്കെതിരേ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നു. വിദേശത്തു ജനിച്ച തൊഴിലാളികളുടെ നേതൃത്വത്തിലുള്ള നവീകരണം ഉപേക്ഷിക്കാനോ കൂടുതല്‍ ജോലികള്‍ വിദേശത്തേയ്ക്ക് മാറ്റാനോ മുന്‍നിര സ്ഥാപനങ്ങളെ നിര്‍ബന്ധിതമാക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍ അമെരിക്കയിലെ വ്യാവസായിക ലോകം.

Advertisment

വിദേശികളായ ഗാര്‍ഹിക തൊഴിലാളികള്‍ എച്ച്1ബി വിസ ദുരുപയോഗം ചെയ്ത് അമെരിക്കയില്‍ കയറിക്കൂടുന്നതു തടയാനാണ് ഫീസ് വര്‍ധന എന്നാണ് ട്രംപ് ഭരണകൂടം വാദിക്കുന്നത്. എന്നാല്‍ നിലവില്‍ അമെരിക്കയില്‍ ലഭ്യമായ എണ്ണത്തേക്കാള്‍ വളരെ കൂടുതല്‍ ആണ് എച്ച്1ബി വിസകള്‍ക്കുള്ള ആവശ്യകത. പ്രതിവര്‍ഷം65,000 അഡ്വാന്‍സ്ഡ് ബിരുദധാരികളെ വേണ്ടിടത്താണ് 20,000 അവസരങ്ങളായി കോണ്‍ഗ്രസ് വെട്ടിച്ചുരുക്കിയിരിക്കുന്നത്.

2024 സാമ്പത്തിക വര്‍ഷത്തില്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ഏതാണ്ട് 400,000 തൊഴില്‍ അപേക്ഷകളാണ് അംഗീകരിച്ചത്. അതില്‍ 70 ശതമാനത്തില്‍ അധികം ഇന്ത്യയില്‍ നിന്നും 12 ശതമാനം ചൈനയില്‍ നിന്നുമാണ്. എച്ച് വണ്‍ ബി വിസകള്‍ ലോട്ടറി വഴിയാണ് നല്‍കുന്നത്.

സാങ്കേതിക മേഖലയ്ക്കു പുറമേയുള്ള മറ്റു വ്യവസായങ്ങളിലെ തൊഴിലുടമകള്‍ക്ക് ഫീസ് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഉദാഹരണത്തിന് വിദേശത്ത് പരിശീലനം ലഭിച്ച മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ആശുപത്രികള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടി വന്നേക്കാം.

എച്ച്1ബി വിസയ്ക്കു പകരമുള്ള വിസകള്‍ക്കാകട്ടെ അവയുടേതായ പരിമിതികളുമുണ്ട്. അവ പലപ്പോഴും തൊഴിലാളികളെ കുറഞ്ഞ കാലയളവിലേയ്ക്ക താമസിക്കാന്‍ അനുവദിക്കുന്നതോ യുഎസുമായി കരാറുള്ള രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കു മാത്രം അമെരിക്കയില്‍ തൊഴില്‍ ലഭ്യമാക്കുക എന്നിങ്ങനെയായിരിക്കും.

Advertisment