ചൊവ്വ ഗ്രഹത്തിൽ (Mars) പര്യവേഷണം നടത്താനുള്ള പദ്ധതിക്കു പ്രസിഡന്റ് ഡോണൾഡ് ട്രംപ് $1 ബില്യൺ അനുവദിച്ചു. വൈറ്റ് ഹൗസ് വെള്ളിയാഴ്ച്ച പുറത്തു വിട്ട ബജറ്റ് നിർദേശത്തിൽ, ചന്ദ്രനിലെ പര്യവേഷണത്തിനു $7 ബില്യണും നീക്കിവച്ചിട്ടുണ്ട്.
ചൈനയേക്കാൾ മുൻപ് മനുഷ്യനെ ചൊവ്വയിൽ ഇറക്കുക എന്ന ലക്ഷ്യം ഭരണകൂടം അടിവരയിട്ടു പറയുന്നു.
കൊമേർഷ്യൽ മാഴ്സ് പേലോഡ് സർവീസസ് പ്രോഗ്രാം (സി എം പി എസ്) എന്ന പുതിയ നാസാ പദ്ധതിക്കാണ് $1 ബില്യൺ. ചന്ദ്ര പര്യവേഷണത്തിനു നിലവിലുള്ള കൊമേർഷ്യൽ ലൂണാർ പേലോഡ് സർവീസസ് (സി എൽ പി എസ്) പോലുള്ള പദ്ധതിയാണിത്. സ്വകാര്യ മേഖലയിൽ നിന്നുള്ള വൈദഗ്ധ്യവും നിക്ഷേപവും ബഹിരാകാശ പര്യവേഷണത്തിനു ഉപയോഗിക്കും.
നാസയുടെ ഫണ്ടിങ് പക്ഷെ 24% കുറച്ചിട്ടുണ്ട് -- $24.8 ബില്യണിൽ നിന്നു $18.8 ബില്യണാക്കി. സ്‌പേസ് സയൻസിനു $2.3 ബില്യൺ, ഏർത് സയൻസിനു $1.2 ബില്യൺ, ലെഗസി ആൻഡ് ഹ്യൂമൻ എക്സ്പ്ലൊറേഷൻ $900 എന്നിങ്ങനെ കുറഞ്ഞു.
ഈ വെട്ടിക്കുറയ്ക്കൽ അംഗീകരിച്ചാൽ നാസയുടെ മാഴ്സ് സാമ്പിൾ റിട്ടേൺ, ഗേറ്റ്‌വെ തുടങ്ങിയ പദ്ധതികളെ ബാധിക്കും.
ബജറ്റ് രേഖയിൽ പറയുന്നു: ചൈനയ്ക്കു മുൻപ് മനുഷ്യനെ ചൊവ്വയിൽ എത്തിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു മുൻഗണന കുറഞ്ഞ ഗവേഷണത്തിനു പണം കുറയ്ക്കുന്നു. പ്രയോജനമില്ലാത്ത പദ്ധതികൾ നിർത്തുകയും ചെയ്യുന്നു."