ഇൽഹാൻ ഒമറിനെതിരെ കടുത്ത ആരോപണങ്ങളുമായി ട്രംപ്

New Update
Trump

വാഷിങ്‌ടൻ ഡി സി: ഇൽഹാൻ ഒമറിനെതിരെ കടുത്ത ആരോപണങ്ങളുമായി ട്രംപ്. സൊമാലിയയിലെ ഐസിസ് കേന്ദ്രങ്ങളിൽ യുഎസ് സേന നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള വാർത്ത പങ്കുവെച്ചുകൊണ്ട്, 'തന്റെ അഴിമതി നിറഞ്ഞ ജന്മനാടിനെ സംരക്ഷിക്കാൻ ഇൽഹാൻ ഒമർ അവിടെ ഉണ്ടായിരുന്നോ?' എന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.

Advertisment

കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സൊമാലി അമേരിക്കക്കാരിയാണ് ഇൽഹാൻ ഒമർ. എട്ട് വയസ്സുള്ളപ്പോൾ അവരും കുടുംബവും രാജ്യം വിട്ട് അമേരിക്കയിലേക്ക് താമസം മാറി. 2000ൽ യുഎസ് പൗരത്വം നേടി.

ഒമറിന്റെ ആസ്തി വർധിച്ചതിനെക്കുറിച്ച് നീതിന്യായ വകുപ്പ് അന്വേഷണം നടത്തുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത്തരമൊരു അന്വേഷണത്തെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നാണ് ഒമറിന്റെ ഓഫിസ് വ്യക്തമാക്കുന്നത്. ട്രംപിന്റെ വിദ്വേഷ പ്രസംഗങ്ങളാണ് സമൂഹത്തിൽ അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതെന്നും ഇൽഹാൻ ഒമർ മുൻപ് പ്രതികരിച്ചിട്ടുണ്ട്.

Advertisment