യുഎസ് സ്‌കീയിങ് താരം ഹണ്ടർ ഹെസിനെ രൂക്ഷമായി വിമർശിച്ച് ട്രംപ്

New Update
Untitledtrmpp

മിലാനോ കോർട്ടിന: നിലവിലെ ശൈത്യകാല ഒളിംപിക്സിൽ അമേരിക്കയെ പ്രതിനിധീകരിക്കുന്നതിൽ തനിക്ക് "മിശ്രവികാരം" ആണെന്ന പ്രസ്‌താവന നടത്തിയ യുഎസ് ഫ്രീസ്റ്റൈൽ സ്‌കീയിങ് താരം ഹണ്ടർ ഹെസിനെ രൂക്ഷമായി വിമർശിച്ച് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹെസിനെ ഒരു 'ലൂസർ' എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇത്തരക്കാർക്കായി ആർപ്പുവിളിക്കാൻ പ്രയാസമാണെന്നും തൻ്റെ സമൂഹമാധ്യമത്തിൽ കുറിച്ചു.

Advertisment

ഇറ്റലിയിലെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലാണ് ഹണ്ടർ ഹെസ് വിവാദ പരാമർശം നടത്തിയത്. 'അമേരിക്കയിൽ നടക്കുന്ന പല കാര്യങ്ങളുടെയും വലിയ ആരാധകനല്ല ഞാൻ. പതാക ധരിക്കുന്നത് കൊണ്ട് അമേരിക്കയിൽ നടക്കുന്ന എല്ലാ കാര്യങ്ങളെയും ഞാൻ പ്രതിനിധീകരിക്കുന്നു എന്ന് അർഥമില്ല,ട എന്നായിരുന്നു ഹെസിൻ്റെ വാക്കുകൾ. തന്റെ ധാർമ്മിക മൂല്യങ്ങൾക്കൊപ്പം നിൽക്കുന്ന കാര്യങ്ങളെയും സ്വന്തം കുടുംബത്തെയും സുഹൃത്തുക്കളെയുമാണ് താൻ പ്രതിനിധീകരിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് പറയുന്ന ഒരാൾ ടീമിൽ ഇടം പിടിക്കാൻ ശ്രമിക്കരുതായിരുന്നുവെന്നും അത്തരമൊരാൾ ടീമിലുള്ളത് ഖേദകരമാണെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഹെസിനെ കൂടാതെ മറ്റൊരു താരമായ ക്രിസ് ലില്ലിസും അമേരിക്കയിലെ നിലവിലെ സാഹചര്യങ്ങളിൽ തനിക്ക് വിഷമമുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

Advertisment