Advertisment

സുനിത വില്യംസിനു വേണ്ടി ട്രംപിന്റെ രക്ഷാദൗത്യം

New Update
Crfggbjj

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 237 ദിവസമായി കുടുങ്ങിക്കിടക്കുകയാണ് ഇന്ത്യന്‍ വംശജ കൂടിയായ സുനിത വില്യംസും ബുച്ച് വില്‍മോറും. യുഎസ് പ്രസിഡന്‍റായി ഭരണമേറ്റ് ഒരാഴ്ച തികയുന്നതിനു മുമ്പേ, അവരെ തിരികെയെത്തിക്കാന്‍ ഇലോണ്‍ മസ്കിന്‍റെ സഹായം തേടിയിരിക്കുകയാണ് ഡോണള്‍ഡ് ട്രംപ്.

Advertisment

നാസയുടെയും സ്പേസ് എക്സിന്‍റെയും ഈഗോയ്ക്കിടയില്‍ ഭൂമിയിലേക്കു തിരിച്ചു വരാനാകാതെ ബുദ്ധിമുട്ടുകയാണ് സുനിതയും വില്‍മോറും. ഈ വിഷയത്തില്‍ മുന്‍ പ്രസിഡന്‍റ് ജോ ബൈഡനെ ശക്തമായി വിമര്‍ശിച്ചു കൊണ്ടാണ് മസ്ക് രംഗത്തെത്തിയിരിക്കുന്നത്.

"ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ രണ്ട് യാത്രികരെ എത്രയും വേഗം തിരികെയെത്തിക്കാന്‍ പ്രസിഡന്‍റ് സ്പേസ് എക്സിനോട് ആവശ്യപ്പെട്ടു. ഞങ്ങള്‍ അത് ചെയ്യും. ബൈഡന്‍ ഭരണകൂടം അവരെ ഇത്രയും നാള്‍ അവിടെ ഉപേക്ഷി ച്ചത് ഭയാനകമാണ്', മസ്ക് എക്സില്‍ കുറിച്ചു.

അതിനിടെ, 2024 ഓഗസ്ററില്‍ സ്പേസ് എക്സ് ക്രൂ~9 ക്യാപ്സളില്‍ വില്യംസിനേയും ബുച്ച് വില്‍മോറിനേയും തിരികെയെത്തിക്കാന്‍ സ്പേസ് എക്സിനോട് ആവശ്യപ്പെട്ടതായി ബഹിരാകാശ ഏജന്‍സി അറിയിച്ചു.

സ്പേസ് എക്സ് ഡ്രാഗണില്‍ ബഹിരാകാശ യാത്ര നടത്താനിരുന്ന നാല് ക്രൂ അംഗങ്ങളില്‍ രണ്ട് പേരെ നാസ മാറ്റിയിരുന്നു. പകരം, 2025 ഫെബ്രുവരിയില്‍ പര്യവേഷണത്തിനൊടുവില്‍ വില്യംസി നേയും വില്‍മോറിനേയും തിരികെ കൊണ്ടു വരുന്നതിനുള്ള ദൗത്യം അവരെ ഏല്‍പ്പിക്കുകയും ചെയ്തു.ഡിസംബറി ല്‍ വീണ്ടും കാലതാമസമുണ്ടായി. കാരണം, പുതിയ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ പ്രവര്‍ത്തിക്കാന്‍ സ്പേസ് എക്സിന് കൂടുതല്‍ സമയം ആവശ്യമായിരുന്നു. അതിനാല്‍ മാര്‍ച്ച് അവസാനം വരെ സുനിതയുടെ ക്രൂവിന് ഭൂമിയിലേക്ക് മടങ്ങാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

Advertisment